l o a d i n g

കേരള

കൊച്ചിയില്‍ വി.ഡി സതീശന് അത്യജ്ജ്വല സ്വീകരണം; നിയുക്ത മുഖ്യമന്ത്രിയെന്ന് മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 5, 2026

കൊച്ചി: കേരള നിയമസഭയില്‍ 102 സീറ്റുകളുടെ മാന്ത്രിക സംഖ്യയുമായി യു.ഡി.എഫ് അധികാരം തിരിച്ചുപിടിച്ചതിന് പിന്നാലെ, വിജയശില്പി വി.ഡി. സതീശന് എറണാകുളത്ത് ആവേശോജ്ജ്വല സ്വീകരണം. തിരുവനന്തപുരത്തെ ആഘോഷങ്ങള്‍ക്ക് ശേഷം വന്ദേഭാരത് എക്‌സ്പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതിപക്ഷ നേതാവിനെ സ്വീകരിക്കാന്‍ ജനസാഗരമാണ് തടിച്ചുകൂടിയത്.

ട്രെയിന്‍ പ്ലാറ്റ്ഫോമിലെത്തിയപ്പോള്‍ തന്നെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സതീശനെ വളഞ്ഞു. 'ഞങ്ങടെ മുഖ്യ നേതാവേ', 'പറവൂരിന്റെ മണിമുത്തേ' എന്നിങ്ങനെയുള്ള വിളികള്‍ക്കൊപ്പം 'മുഖ്യമന്ത്രി സതീശാ' എന്ന മുദ്രാവാക്യങ്ങളാലും സ്റ്റേഷന്‍ പരിസരം പ്രകമ്പനം കൊണ്ടു. ആവേശഭരിതരായ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എടുത്തുയര്‍ത്തിയാണ് പുറത്തേക്ക് ആനയിച്ചത്. തിരുവനന്തപുരത്തെക്കാള്‍ വലിയ ജനക്കൂട്ടമാണ് സതീശനെ വരവേല്‍ക്കാന്‍ എറണാകുളത്ത് എത്തിയത്.

നൂറ് സീറ്റുകള്‍ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ പ്രവചിച്ച നേതാവാണ് വി.ഡി. സതീശന്‍. 2021-ല്‍ കേവലം 41 സീറ്റുകളിലേക്ക് ഒതുങ്ങിയ മുന്നണിയെ അഞ്ച് വര്‍ഷം കൊണ്ട് 102 എന്ന വമ്പിച്ച ഭൂരിപക്ഷത്തിലേക്ക് നയിച്ച സതീശന്റെ പോരാട്ടവീര്യത്തെ പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും യു.ഡി.എഫ് നേടിയ ആധിപത്യം സ്വീകരണത്തിന് പിന്നാലെ നടന്ന പ്രകടനത്തിലും പ്രകടമായിരുന്നു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, വി.കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങുകള്‍. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പൂച്ചെണ്ടുകളും ഉപഹാരങ്ങളുമായെത്തി. വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ജാഥയായാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നഗരത്തിലേക്ക് ആനയിച്ചത്.

ജനനായകനായി മാറിയ സതീശന്റെ അടുത്ത രാഷ്ട്രീയ നിയോഗം എന്താകുമെന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം. വരാനിരിക്കുന്ന മന്ത്രിസഭാ രൂപീകരണത്തിലും മുഖ്യമന്ത്രി പദവിയിലും സതീശന്‍ തന്നെ എത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് എറണാകുളത്തെ കോണ്‍ഗ്രസ് അണികള്‍.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026