l o a d i n g

ഗൾഫ്

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തം; മരണം 72,000 കടന്നു, വെടിനിര്‍ത്തല്‍ ലംഘിച്ച് മുന്നേറാന്‍ നെതന്യാഹുവിന്റെ ഉത്തരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2026

ഗാസ/ടെല്‍ അവീവ്: 2023 ഒക്ടോബര്‍ 7-ന് ആരംഭിച്ച ഇസ്രായേല്‍ അധിനിവേശത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 72,819 ആയി ഉയര്‍ന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ 1,72,894 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 6 മൃതദേഹങ്ങളും പരിക്കേറ്റ 39 പേരെയും ഗാസയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 11-ന് നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന് ശേഷവും ഇസ്രായേല്‍ ആക്രമണം തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വെടിനിര്‍ത്തലിന് ശേഷം മാത്രം 922 പേര്‍ കൊല്ലപ്പെടുകയും 2,786 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും തെരുവുകളില്‍ നിന്നുമായി 781 മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കടിയിലും റോഡുകളിലും ഇനിയും നിരവധി മൃതദേഹങ്ങള്‍ കിടപ്പുണ്ടെന്നും കടുത്ത ആക്രമണം കാരണം ആംബുലന്‍സുകള്‍ക്കും സിവില്‍ ഡിഫന്‍സ് സംഘത്തിനും അങ്ങോട്ട് എത്താന്‍ സാധിക്കുന്നില്ലെന്നും ആരോഗ്യരംഗത്തെ വൃത്തങ്ങള്‍ വ്യക്തമാക്കി.

അതിനിടെ, അന്താരാഷ്ട്ര കരാറുകളെയും നിലവിലെ വെടിനിര്‍ത്തല്‍ വ്യവസ്ഥകളെയും പൂര്‍ണ്ണമായി ലംഘിച്ചുകൊണ്ട് ഗാസയുടെ 70 ശതമാനം പ്രദേശവും സൈനിക നിയന്ത്രണത്തിലാക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സൈന്യത്തിന് ഉത്തരവിട്ടു. വെസ്റ്റ് ബാങ്കിലെ ഒരു ജൂത കുടിയേറ്റ കേന്ദ്രത്തില്‍ നടന്ന കോണ്‍ഫറന്‍സിലാണ് നെതന്യാഹു ഇക്കാര്യം പരസ്യമാക്കിയത്.

'ഞങ്ങള്‍ ഹമാസിനെ പൂര്‍ണ്ണമായി വരിഞ്ഞുമുറുക്കുകയാണ്. നേരത്തെ ഗാസയുടെ 50 ശതമാനം പ്രദേശമായിരുന്നു ഞങ്ങളുടെ നിയന്ത്രണത്തില്‍. ഇപ്പോള്‍ അത് 60 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഗാസയുടെ 70 ശതമാനം പ്രദേശവും സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണ് ഞാന്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം,' ഇസ്രായേലിന്റെ ചാനല്‍ 12 പുറത്തുവിട്ട വീഡിയോയില്‍ നെതന്യാഹു പറയുന്നു. നെതന്യാഹുവിന്റെ ഈ പ്രഖ്യാപനം നിലവിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ പൂര്‍ണ്ണമായും തകര്‍ക്കുന്നതാണെന്ന ആശങ്ക അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026