l o a d i n g

ഗൾഫ്

ഇറാനിയന്‍ ആസ്തികള്‍ പിടിച്ചെടുത്ത് ഗള്‍ഫ് രാജ്യങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കാനുള്ള നീക്കവുമായി അമേരിക്ക

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 7, 2026

വാഷിംഗ്ടണ്‍: ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി ഇറാനിയന്‍ ആസ്തികള്‍ ഉപയോഗിക്കാന്‍ യുഎസ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കുവൈത്തിനും ബഹ്റൈനും നേരെ ഇറാന്‍ വീണ്ടും ആക്രമണം അഴിച്ചുവിട്ടതിന് തൊട്ടുപിന്നാലെയാണ് നിര്‍ണ്ണായകമായ ഈ നീക്കം.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഗള്‍ഫ് സഖ്യകക്ഷികള്‍ക്ക് ഇതിനകം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അമേരിക്ക മരവിപ്പിച്ച 24 ബില്യണ്‍ ഡോളര്‍ ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കിയാല്‍ മാത്രമേ സമാധാന കരാറിന് തയ്യാറാവൂ എന്ന് ഇറാനിയന്‍ സുപ്രീം നേതാവിന്റെ ഉപദേശകന്‍ മൊഹ്സെന്‍ റെസായി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ നീക്കം.

ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതല്‍ ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നിരന്തരമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്. യുഎഇയിലെ ബറാക്ക ആണവനിലയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, വിവിധ ഊര്‍ജ്ജ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിര്‍ണ്ണായക മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാസ് ലഫാനിലെ എല്‍എന്‍ജി കോംപ്ലക്‌സിനുണ്ടായ ആക്രമണം ഖത്തറിന്റെ ഉല്‍പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ ഹോര്‍മുസ് കടലിടുക്കിന് സമീപം ഇറാന്‍ വിക്ഷേപിച്ച ഡ്രോണുകള്‍ തകര്‍ത്ത യുഎസ് സേന, ഗോരുക്കിലെയും ഖെഷ്ം ദ്വീപിലെയും ഇറാനിയന്‍ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടത്തി. മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ മധ്യസ്ഥശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും യുഎസ്-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. ഗള്‍ഫ് സഖ്യകക്ഷികളുടെ സാമ്പത്തികവും അടിസ്ഥാന സൗകര്യപരവുമായ നഷ്ടങ്ങള്‍ നികത്താന്‍ ഇറാനിയന്‍ ആസ്തികള്‍ ഉപയോഗപ്പെടുത്താനുള്ള ഈ നീക്കത്തിലൂടെ ഇറാനു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

ചിത്രം: ജൂണ്‍ 3-ലെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനലിനുള്ളിലുണ്ടായ നാശനഷ്ടങ്ങള്‍ കുവൈത്ത് അധികൃതര്‍ പരിശോധിക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026