l o a d i n g

കേരള

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി റോജി ജോണും, സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പിണറായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 14, 2026

തിരുവനന്തപുരം: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്ത സംഭവം അതീവ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പ്രതികരണത്തില്‍, ഉന്നത വിദ്യാഭ്യാസ മേഖലയുടെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

'ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക നിഷ്പക്ഷതയും മതേതര സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥരായവരാണ് ഇവര്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരമൊരു നിലപാട് സ്വീകരിച്ച വി.സിമാര്‍ കേരളത്തോട് മാപ്പ് പറയണം,' മുഖ്യമന്ത്രി തന്റെ പോസ്റ്റില്‍ ആവശ്യപ്പെട്ടു.

നേരത്തെ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും വി.സിമാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തെയും അക്കാദമിക നിഷ്പക്ഷതയെയും ഇത് ബാധിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരള ആരോഗ്യ സര്‍വകലാശാല വി.സി മോഹനന്‍ കുന്നുംമല്‍, എം.ജി. സര്‍വകലാശാല വി.സി ഇന്‍-ചാര്‍ജ് മാവൂത്തു ഡി., തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല വി.സി ഇന്‍-ചാര്‍ജ് സി.ആര്‍. പ്രസാദ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

വിഷയത്തില്‍ സര്‍ക്കാരിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുണ്ടായ ശക്തമായ വിമര്‍ശനം ഉന്നത വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക-രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് കേരളത്തില്‍ തുടക്കമിട്ടിരിക്കുന്നത്. ഭരണഘടനാപരമായ പദവിയിലിരിക്കുന്നവര്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് മതേതര കേരളത്തിന് വിരുദ്ധമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഗവര്‍ണറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍ക്ക് അവസരമൊരുക്കുന്നതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് പിടിമുറുക്കാന്‍ ഇത് വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026