l o a d i n g

ഗൾഫ്

സൗദിയില്‍ വര്‍ക്ക് പെര്‍മിറ്റ് നിയമവിധേയമാക്കാനുള്ള സമയപരിധി നിട്ടിയതിന്റെ ഇളവുകള്‍ ആര്‍ക്കൊക്കെ?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 1, 2026

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും വലിയ ആശ്വാസം നല്‍കിക്കൊണ്ട്, വര്‍ക്ക് പെര്‍മിറ്റ് (തൊഴില്‍ അനുമതി) സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള സമയപരിധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഈ വര്‍ഷം അവസാനം വരെ നീട്ടി. ജൂണ്‍ 30ന് അവസാനിച്ച ഇളവുകാലാവധിയാണ് ഇപ്പോള്‍ ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തന്നെ തങ്ങളുടെ 'ഖിവ' (Qiwa) പ്ലാറ്റ്ഫോം വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ വഴിയോ സ്റ്റാറ്റസ് പരിശോധിക്കേണ്ടതാണ്. സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ആവശ്യമായ രേഖകള്‍ ശരിയാക്കാന്‍ തൊഴിലുടമകളുമായി സഹകരിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

തൊഴില്‍ രേഖകളിലെ അപാകതകള്‍ പരിഹരിക്കാനും നിയമനടപടികളില്‍ നിന്ന് ഒഴിവാകാനും പ്രവാസികള്‍ക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണിത്. സ്പോണ്‍സര്‍ഷിപ്പ് മാറ്റം അടക്കമുള്ള സാങ്കേതിക തടസ്സങ്ങള്‍ മൂലം ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കാന്‍ കഴിയാതെ ആശങ്കയിലായിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.

പ്രധാനപ്പെട്ട ഇളവുകള്‍ ആര്‍ക്കൊക്കെ?
മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് പ്രകാരം ഈ ഇളവിന്റെ ഗുണം ലഭിക്കുന്നവര്‍: വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞവര്‍: പെര്‍മിറ്റ് കാലാവധി അവസാനിച്ചിട്ട് മൂന്ന് മാസത്തില്‍ കൂടുതല്‍ ആയവര്‍. 12 മാസത്തിലധികം കാലഹരണപ്പെട്ടവര്‍: വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് 12 മാസത്തില്‍ കൂടുതല്‍ ആയവര്‍ക്ക് സ്റ്റാറ്റസ് ശരിയാക്കാന്‍ ഇനി വര്‍ഷാവസാനം വരെ അവസരമുണ്ട്.
തൊഴിലുടമ മാറിയവര്‍: പുതിയ തൊഴിലുടമയുടെ കീഴില്‍ എത്തിയിട്ടും ആറ് മാസം കഴിഞ്ഞിട്ടും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

മന്ത്രാലയത്തിന്റെ ലക്ഷ്യം
തൊഴില്‍ വിപണിയിലെ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് ഈ നടപടിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം, തൊഴില്‍ കരാറുകള്‍ നിയമപരമായി നിലനിര്‍ത്താനും ഇത് സഹായിക്കും. സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാവകാശം നല്‍കുന്നതിലൂടെ തൊഴില്‍ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026