l o a d i n g

ഗൾഫ്

ഹരാജിലെ വെള്ളിയാഴ്ച പക്ഷി ചന്തയിലേക്ക് പക്ഷിപ്രേമികളുടെ ഒഴുക്ക്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 3, 2026

ജിദ്ദ: പക്ഷി പ്രേമികള്‍ക്കും വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കും ഒത്തുചേരാനും പക്ഷികളെ വാങ്ങാനും വില്‍ക്കാനുമുള്ള വേദിയായി മാറുകയാണ് ജിദ്ദയുടെ തെക്കന്‍ ഭാഗത്തുള്ള 'ഹരാജ് ബേര്‍ഡ് മാര്‍ക്കറ്റ്'. എല്ലാ വെള്ളിയാഴ്ചയും ഉച്ചതിരിഞ്ഞ് ഇവിടെ നടക്കുന്ന പരസ്യ ലേലം വലിയൊരു ജനക്കൂട്ടത്തെയാണ് ആകര്‍ഷിക്കുന്നത്.

വര്‍ണ്ണാഭമായ അലങ്കാരപ്പക്ഷികള്‍ മുതല്‍ ബഡ്ജികള്‍, ലൗബേര്‍ഡ്സ്, കാനറികള്‍, കോക്കറ്റിയലുകള്‍, തത്തകള്‍, പ്രാവുകള്‍, കോഴികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പക്ഷികളാണ് ലേലത്തിനെത്തുന്നത്. 'അങ്കിള്‍ മതര്‍' എന്നറിയപ്പെടുന്ന പരിചയസമ്പന്നനായ ലേലക്കാരന് ചുറ്റും പക്ഷിപ്രേമികള്‍ തടിച്ചുകൂടുന്നു. പക്ഷികളുടെ ആരോഗ്യവും വംശാവലിയും പരിശോധിച്ച ശേഷമാണ് ലേലത്തിനു വെക്കുന്നത്. 100 റിയാലില്‍ ആരംഭിക്കുന്ന ലേലം, ഉടമസ്ഥന്‍ തൃപ്തികരമായ വില ലഭിക്കുന്നത് വരെ തുടരുന്നു. ലേലത്തില്‍ വില്‍ക്കപ്പെടുന്ന പക്ഷിയുടെ വിലയുടെ 10 ശതമാനം ലേലക്കാരന് ലഭിക്കുന്നു. എന്നാല്‍ ലേലത്തില്‍ മതിയായ തുക ലഭിച്ചില്ലെങ്കില്‍ ഉടമസ്ഥന് പക്ഷിയുമായി തിരികെ പോകാം.

ഏറ്റവും മികച്ച രീതിയില്‍ സംസാരിക്കുന്ന പക്ഷിയായി കരുതപ്പെടുന്ന ആഫ്രിക്കന്‍ ഗ്രേ തത്തകളെ ലേലത്തിനെത്തിച്ച മഹ്‌മൂദ് ഹല്‍വാനി അര്‍ഹമായ വില ലഭിക്കാത്തതിനാല്‍ പക്ഷിയുമായി മടങ്ങി. ലേലത്തില്‍ സ്ഥിരമായി എത്തുന്ന യൂസഫ് മുഹമ്മദ് എന്ന പക്ഷി പ്രേമി പറയുന്നത്, സീസണുകള്‍ക്കനുസരിച്ചും ഡിമാന്‍ഡിനനുസരിച്ചും പക്ഷികളുടെ വിലയില്‍ വ്യത്യാസം വരാറുണ്ടെന്നാണ്. പുതിയ ഇനം പക്ഷികളെക്കുറിച്ച് അറിയാനും വിലവിവരങ്ങള്‍ മനസ്സിലാക്കാനുമാണ് താന്‍ എല്ലാ വെള്ളിയാഴ്ചയും ഇവിടെ എത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലേലത്തിന് പുറമെ, ഇടനിലക്കാരില്ലാതെ നേരിട്ടുള്ള കച്ചവടവും ഇവിടെ നടക്കുന്നുണ്ട്. വര്‍ണ്ണാഭമായ പാരക്കീറ്റുകളെ 800 റിയാലിനും ലൗബേര്‍ഡ്സിനെ 350 മുതല്‍ 500 റിയാല്‍ വരെ വിലയ്ക്കുമാണ് ഹമീദ് അല്‍-വദാനി എന്ന വില്‍പ്പനക്കാരന്‍ വിപണിയിലെത്തിച്ചത്. ആകര്‍ഷകമായ നിറങ്ങളുള്ള പക്ഷികള്‍ക്ക് വീടുകളില്‍ വലിയ ഡിമാന്‍ഡാണെന്ന് അദ്ദേഹം പറയുന്നു. പരിചയസമ്പന്നരായ ബ്രീഡര്‍മാര്‍ മുതല്‍ പക്ഷികളെ വളര്‍ത്താന്‍ പുതുതായി താല്പര്യം കാണിക്കുന്നവര്‍ വരെ വലിയ ആവേശത്തോടെയാണ് വെള്ളിയാഴ്ചകളിലെ ഈ പക്ഷിച്ചന്തയില്‍ എത്തിച്ചേരുന്നത്.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026