l o a d i n g

കായികം

ഫിഫയുടെ തീരുമാനങ്ങളില്‍ ആശയക്കുഴപ്പം; ക്വാന്‍സായ്ക്ക് വിലക്ക്, ബലോഗുന് ഇളവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 10, 2026

ന്യൂയോര്‍ക്ക്: ലോകകപ്പിലെ രണ്ട് റെഡ് കാര്‍ഡ് സംഭവങ്ങളില്‍ ഫിഫ സ്വീകരിച്ച വ്യത്യസ്ത നിലപാടുകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. സമാനമായ ഫൗളുകളില്‍ ഇംഗ്ലണ്ട് ഡിഫെന്റര്‍ ജാരെല്‍ ക്വാന്‍സായ്ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക് ലഭിച്ചപ്പോള്‍, യുഎസ് താരം ഫോളറിന്‍ ബലോഗുന് തല്‍ക്കാലത്തേക്ക് വിലക്കില്‍ ഇളവ് ലഭിച്ചതാണ് വിവാദമായത്.

മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ ഗുരുതരമായ ഫൗളിനെ തുടര്‍ന്നാണ് ക്വാന്‍സായ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബോസ്നിയക്കെതിരായ മത്സരത്തില്‍ പുറത്തായ ബലോഗുന് ലഭിച്ച വിലക്ക് ഫിഫ പിന്നീട് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ബലോഗുന്റെ വിലക്ക് ഫിഫയുടെ അച്ചടക്ക ചട്ടപ്രകാരം ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു. എന്നാല്‍ ഈ നടപടിക്കുള്ള കാരണം ഫിഫ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ബലോഗുന്റെ വിഷയം പുനഃപരിശോധിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയോട് വ്യക്തിപരമായി ആവശ്യപ്പെട്ടത് വിവാദത്തിന്റെ ആഴം കൂട്ടി. എങ്കിലും ഈ സംഭാഷണം തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് ഫിഫയുടെ വിശദീകരണം.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിയമപരമായ സ്ഥിരതയാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും, സമാനമായ കുറ്റങ്ങള്‍ക്ക് വ്യത്യസ്തമായ ശിക്ഷാവിധികള്‍ വരുന്നത് അംഗീകരിക്കാനാവില്ലെന്നും മുന്‍ ഫിഫ റഫറി ജോനാസ് എറിക്‌സണ്‍ വ്യക്തമാക്കി. ഫിഫയുടെ തീരുമാനത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ചിത്രം: ജൂലൈ 1-ന് കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയില്‍ വെച്ച് നടന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സും ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയും തമ്മിലുള്ള റൗണ്ട് ഓഫ് 32 മത്സരത്തിനിടയില്‍ യുഎസിന്റെ ഫോളറിന്‍ ബലോഗുന് റെഫറി റാഫേല്‍ ക്ലോസ് റെഡ് കാര്‍ഡ് കാണിക്കുന്നു. 2. ജൂലൈ 5-ന് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്‌ടെകയില്‍ വെച്ച് നടന്ന മെക്സിക്കോയും ഇംഗ്ലണ്ടും തമ്മിലുള്ള റൗണ്ട് ഓഫ് 16 മത്സരത്തിനിടയില്‍ വി.എ.ആര്‍ പരിശോധനയ്ക്ക് ശേഷം ഇംഗ്ലണ്ടിന്റെ ജാരെല്‍ ക്വാന്‍സായ്ക്ക് റഫറി അലിറെസ ഫഘാനി റെഡ് കാര്‍ഡ് കാണിക്കുന്നു.

Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026