l o a d i n g

ഇന്ത്യ

മുന്‍ മന്ത്രിയും ബിജെപി നേതാവുമായ നാനാക് റാം ഭുര്‍ജി എം.എല്‍.എ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 29, 2026

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മന്ത്രിയും ബി.ജെ.പി. നേതാവുമായ നാനാക് റാം ഭുര്‍ജി (68) ലക്‌നൗവിലെ ഹസ്‌റത്ഗഞ്ച് പ്രദേശത്തുള്ള പുതിയ എം.എല്‍.എ ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ അദ്ദേഹം കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതാണെന്നാണ് സൂചനയെന്ന് അധികൃതര്‍ അറിയിച്ചു. ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു നാനാക് റാം ഭുര്‍ജി. അദ്ദേഹം ദീര്‍ഘകാലമായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

എം.എല്‍.എ ഹോസ്റ്റലിന്റെ എസ്റ്റേറ്റ് ഓഫീസറാണ് ഭുര്‍ജി കെട്ടിടത്തില്‍നിന്ന് വീണ വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റ ബി.ജെ.പി. നേതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചു. 'ഇതുവരെയും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണ്,' ലക്‌നൗ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് രജ്‌നീഷ് വര്‍മ്മ പറഞ്ഞു.

ലക്‌നൗവിലെ മദെഹ്ഗഞ്ചിലാണ് ഭുര്‍ജിയും കുടുംബവും താമസിച്ചിരുന്നത്. എം.എല്‍.എ ഹോസ്റ്റല്‍ സമുച്ചയത്തിലെ ഏഴാം നിലയിലുള്ള ഒരു എംഎല്‍എയുടെ ഫ്‌ലാറ്റില്‍ അദ്ദേഹം പതിവായി എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ഈ ഫ്‌ലാറ്റിലെത്തിയ അദ്ദേഹം ജീവനക്കാരനോട് ഒരു കപ്പ് കാപ്പി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. 'കാപ്പിയുമായി ജീവനക്കാരന്‍ തിരിച്ചെത്തിയപ്പോള്‍ ഭുര്‍ജിയെ മുറിയില്‍ കണ്ടില്ല. അല്‍പസമയത്തിന് ശേഷം, ഒരാള്‍ താഴെ വീണുകിടക്കുന്നതായി ജീവനക്കാരന് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു,' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് സമുച്ചയത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു.

2013 മുതല്‍ അദ്ദേഹം ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചുവരികയാണെന്ന് ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് പാല്‍ പറഞ്ഞു. 'എങ്ങനെയാണ് ഈ സംഭവം ഉണ്ടായതെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. പൊലീസ് വിഷയം അന്വേഷിക്കുന്നുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026