l o a d i n g

ഇന്ത്യ

ഒഡീഷയിലെ പുരി രഥയാത്രക്കിടെ തിക്കിലും തിരക്കിലും മൂന്ന് മരണം; 50-ലധികം പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     BY - DESK
June 29, 2025

പുരി - ഒഡീഷയിലെ പുരിയിലുള്ള ഗുണ്ടിച്ച ക്ഷേത്രത്തിന് പുറത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിക്കുകയും 50-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാര്‍ഷിക രഥയാത്ര ഉത്സവത്തില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ഭക്തരാണ് പുരിയില്‍ തടിച്ചുകൂടിയിരിക്കുന്നത്.

പുലര്‍ച്ചെ 4 മണിക്കും 4:20-നും ഇടയ്ക്ക് സാരദബാലിയില്‍ വെച്ച് ആചാരാനുഷ്ഠാന വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനം ജനക്കൂട്ടത്തിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. തീര്‍ത്ഥാടകരുടെ വര്‍ദ്ധിച്ചുവരുന്ന എണ്ണം നിയന്ത്രിക്കാന്‍ ആവശ്യമായ പോലീസ് സംവിധാനങ്ങളോ ഉദ്യോഗസ്ഥരോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.

പരിക്കേറ്റവരില്‍ ചിലരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചതായും, മറ്റുള്ളവര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ടെന്നും, എന്നാല്‍ മരിച്ചവരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, 'ഈ അനാസ്ഥ അക്ഷന്തവ്യമാണ്' എന്ന് പ്രതികരിച്ചു. 'ഈ അനാസ്ഥ ക്ഷമിക്കാന്‍ കഴിയാത്തതാണ്. സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഉടനടി അന്വേഷണം നടത്തും, ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

തിക്കും തിരക്കുമുണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം, സംസ്ഥാന സര്‍ക്കാര്‍ വികസന കമ്മീഷണര്‍ അനു ഗാര്‍ഗിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും പുരി കളക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വാമിനെയും എസ്പി വിനീത് അഗര്‍വാളിനെയും സ്ഥലം മാറ്റുകയും ചെയ്തു.

ചഞ്ചല്‍ റാണയെ പുതിയ കളക്ടറായി നിയമിച്ചു, മുമ്പ് എസ്പിയായി സേവനമനുഷ്ഠിച്ച പിനാക് മിശ്രയ്ക്ക്, അഗര്‍വാളിന്റെ ചുമതല നല്‍കി. 'ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന്' രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026