l o a d i n g

ഇന്ത്യ

വിദേശ മന്ത്രി ജയശങ്കറിന്റെ നെഹ്‌റു വിരുദ്ധ പ്രസ്താവനയെ അപലപിച്ച് കോണ്‍ഗ്രസ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
July 30, 2025


ന്യൂഡല്‍ഹി- സിന്ധു നദീജല ഉടമ്പടി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രീണന നയമാണെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് അപലപിച്ചു. മന്ത്രിക്ക് താനൊരു പ്രൊഫഷണലാണെന്നുള്ള സകല ഭാവവും നഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം ആക്രമണം എന്നിവയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കവെയാണ് ജയശങ്കര്‍ നെഹ്റുവിനെതിരെ പരാമര്‍ശം നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ സിന്ധു നദീജല ഉടമ്പടി റദ്ദാക്കിക്കൊണ്ട് നെഹ്റുവിന്റെ നയങ്ങളിലെ തെറ്റുകള്‍ തിരുത്തിയെന്ന് ജയശങ്കര്‍ പറഞ്ഞു. സമാധാനം വാങ്ങാനായിരുന്നില്ല, പ്രീണനത്തിനുവേണ്ടിയായിരുന്നു നെഹ്റു ഉടമ്പടിയില്‍ ഒപ്പുവെച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജയശങ്കറിന് മറുപടിയായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത്, 'ഒരു കാലത്ത് വിദേശകാര്യ മന്ത്രി ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്നു. ഇന്ന് അദ്ദേഹം അതിനുള്ള ചെറിയ ഭാവം പോലും ഉപേക്ഷിച്ചുവെന്ന് തെളിയിച്ചു. നെഹ്റുവിനെയും സിന്ധു നദീജല ഉടമ്പടിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ രാജ്യസഭയിലെ പരാമര്‍ശങ്ങള്‍ തികച്ചും ഞെട്ടിപ്പിക്കുന്നതായിരുന്നു.' സത്ലജ്, ബിയാസ്, രവി എന്നീ മൂന്ന് കിഴക്കന്‍ നദികള്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ കീഴിലായിരുന്നില്ലെങ്കില്‍ ഹരിത വിപ്ലവത്തിന് നിര്‍ണായകമായ ഭാക്ര നംഗല്‍ ഡാം സമുച്ചയം യാഥാര്‍ത്ഥ്യമാകുമായിരുന്നില്ലെന്ന് ജയശങ്കര്‍ മനഃപൂര്‍വം പരാമര്‍ശിച്ചില്ലെന്നും രമേശ് ചൂണ്ടിക്കാട്ടി.

ചെനാബ്, ഝലം നദികളില്‍ ബഗ്ലിഹാര്‍, സലാല്‍, ദുല്‍ ഹസ്തി, ഉറി, കിഷന്‍ഗംഗ തുടങ്ങിയ നിരവധി ജലവൈദ്യുത പദ്ധതികള്‍ ഇന്ത്യ ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും നിരവധി മറ്റ് പദ്ധതികള്‍ നിര്‍വ്വഹണത്തിലാണെന്നും രമേശ് വാദിച്ചു. 2011 ജൂണില്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മുന്‍കൈയില്‍ ചെനാബ് വാലി പവര്‍ പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചതായും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

'ചെനാബിലും ഝലമിലും ഇന്ത്യക്ക് നിയമപരമായി അവകാശപ്പെട്ടത് ഉപയോഗിക്കുന്നതിന് പാകിസ്ഥാന്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ സിന്ധു നദീജല ഉടമ്പടിയെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ വര്‍ഗീയ പ്രീണനം എന്ന് വിളിച്ചത് തികച്ചും അപലപനീയമാണ്,' രമേശ് പറഞ്ഞു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026