l o a d i n g

വേള്‍ഡ്

ഇന്ത്യ-റഷ്യ സൗഹൃദത്തില്‍ മൗനം ഭഞ്ജിച്ച് പാക്കിസ്ഥാന്‍, ബന്ധത്തെ ബഹുമാനിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 3, 2025


ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള റഷ്യയുടെ ബന്ധത്തെ പാകിസ്ഥാന്‍ ബഹുമാനിക്കുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെരീഫ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുമായി ശക്തമായ ഉഭയകക്ഷി ബന്ധം സ്ഥാപിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാങ്ഹായിയിലെ ടിയാന്‍ജിനില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയിലും തുടര്‍ന്ന് ചൈനീസ് സൈന്യത്തിന്റെ 80-ാം വാര്‍ഷിക പരേഡിലും പങ്കെടുക്കാനാണ് ഇരു നേതാക്കളും ചൈനയിലെത്തിയത്. ഉച്ചകോടിക്കിടെ നടന്ന ചര്‍ച്ചയില്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാകിസ്ഥാന്‍-റഷ്യ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും, ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഷെരീഫ് പുടിനോട് പറഞ്ഞു.

'ഇന്ത്യയുമായുള്ള നിങ്ങളുടെ ബന്ധത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അത് പൂര്‍ണ്ണമായും ശരിയാണ്. എന്നാല്‍ ഞങ്ങള്‍ക്കും റഷ്യയുമായി വളരെ ശക്തമായ ബന്ധം കെട്ടിപ്പടുക്കാന്‍ ആഗ്രഹമുണ്ട്. ഈ ബന്ധങ്ങള്‍ മേഖലയുടെ പുരോഗതിക്കും സമൃദ്ധിക്കും പൂരകമായിരിക്കും,' ഷെരീഫ് പറഞ്ഞു. പുടിന്‍ വളരെ ഊര്‍ജ്ജസ്വലനായ നേതാവാണെന്നും, ഇരു രാജ്യങ്ങളും ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാപാരം, ഊര്‍ജ്ജം, കൃഷി, നിക്ഷേപം, പ്രതിരോധം, നിര്‍മ്മിതബുദ്ധി, വിദ്യാഭ്യാസം, സാംസ്‌കാരിക വിനിമയം തുടങ്ങി വിവിധ മേഖലകളില്‍ റഷ്യയുമായുള്ള സഹകരണം വിപുലമാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായും ഷെരീഫ് അറിയിച്ചു. പാകിസ്ഥാനെ മേഖലയിലെ ഒരു 'സന്തുലിത ശക്തി'യായി കാണുന്ന പുടിന്റെ നിലപാടിനോട് ഷെരീഫ് നന്ദിയും അറിയിച്ചു.

അതേസമയം, എസ്.സി.ഒ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ പരാമര്‍ശിച്ച്, ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇന്ത്യയെ പിന്തുണച്ച രാജ്യങ്ങള്‍ക്ക് മോദി നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായ സംയുക്ത പ്രഖ്യാപനത്തില്‍ പാകിസ്ഥാന്റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, അത് പാകിസ്ഥാനെ ലക്ഷ്യമിട്ടാണെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026