l o a d i n g

ഇന്ത്യ

ബിഹാര്‍ തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്ന് രാഹുല്‍, ജനാധിപത്യസംരക്ഷണത്തിന് പോരാടും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 15, 2025


ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നീതിയുക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഫലം അമ്പരപ്പിക്കുന്നതാണെന്നും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനുവേണ്ടിയാണ് തന്റെ പോരാട്ടം എന്നും രാഹുല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണമുന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തി.
പാര്‍ട്ടിയുടെ ദയനീയ പരാജയത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് രാഹുല്‍ തിരഞ്ഞെടുപ്പ് ശരിയായ രീതിയിലായിരുന്നില്ലെന്ന ആരോപണമുയര്‍ത്തിയത്.

'മഹാസഖ്യത്തില്‍ വിശ്വാസമര്‍പ്പിച്ച ബിഹാറിലെ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിഹാറിലെ ഈ ഫലം ശരിക്കും ആശ്ചര്യപ്പെടുത്തുന്നതാണ്. തുടക്കം മുതലേ നീതിയുക്തമല്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയം നേടാനായില്ല'- രാഹുല്‍ കുറിച്ചു.
ബിഹാറിലെ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നതായി ഖാര്‍ഗെ വ്യക്തമാക്കി. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരായ പോരാട്ടം തുടരും. തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞങ്ങള്‍ സമഗ്രമായ പഠനം നടത്തുകയും ഫലങ്ങളുടെ കാരണങ്ങള്‍ മനസ്സിലാക്കിയ ശേഷം വിശദമായ പ്രതികരണം നടത്തും- ഖാര്‍ഗെ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ഇത് ദീര്‍ഘമായ ഒരു പോരാട്ടമായിരിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഇത്തവണ 61 സീറ്റില്‍ മത്സരിച്ചെങ്കിലും ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. സഖ്യത്തിലെ മറ്റൊരു പ്രധാന കക്ഷിയായ ആര്‍.ജെ.ഡിയുടെ പ്രകടനം ഇതിലും മോശമായി. കഴിഞ്ഞ തവണ 144-ല്‍ 75 സീറ്റുകള്‍ നേടിയ സ്ഥാനത്ത്, ഇത്തവണ മത്സരിച്ച 143 സീറ്റുകളില്‍ 25 എണ്ണം മാത്രമാണ് നേടാനായത്. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ 202 സീറ്റുകള്‍ നേടിയപ്പോള്‍, മഹാസഖ്യത്തിന് 35 സീറ്റുകളേയുള്ളു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026