l o a d i n g

വേള്‍ഡ്

വൈറ്റ് ഹൗസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിവെപ്പ്: അഫ്ഗാന്‍കാരുടെ കുടിയേറ്റ നടപടികള്‍ നിര്‍ത്തിവെച്ചു; അക്രമിയെ 'മൃഗം' എന്ന് വിളിച്ച് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 27, 2025


വാഷിങ്ടണ്‍ ഡി.സി.:അമേരിക്കയിലെ വൈറ്റ് ഹൗസ് പരിസരത്തിന് സമീപം നടന്ന വെടിവെപ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിനു പിന്നാലെ അഫ്ഗാന്‍ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളിന്മേലുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) ഉത്തരവിട്ടു.

സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകും വരെ അഫ്ഗാന്‍ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷന്‍ അപേക്ഷകളുടെ നടപടികളും അനിശ്ചിത കാലത്തേക്ക് അടിയന്തരമായി നിര്‍ത്തിവെക്കുന്നതായി യു.എസ്.സി.ഐ.എസ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. രാജ്യത്തിന്റെയും അമേരിക്കന്‍ പൗരന്മാരുടെയും സംരക്ഷണവും സുരക്ഷയും തങ്ങളുടെ ഏക ദൗത്യമാണെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

2021 സെപ്റ്റംബറില്‍ 'ഓപറേഷന്‍ അലീസ് വെല്‍കം' എന്ന പദ്ധതിയുടെ ഭാഗമായി അമേരിക്കയിലേക്ക് കുടിയേറിയ 29കാരനായ അഫ്ഗാന്‍ പൗരന്‍ ആണ് വെടിവെപ്പ് നടത്തിയത്. 2021-ല്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം അമേരിക്കയിലേക്ക് കുടിയേറിയ അഫ്ഗാന്‍ പൗരന്മാര്‍ കൂടുതല്‍ സുരക്ഷാ പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്നും, ഇവരെ ട്രംപ് ഭരണകൂടം നാടുകടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ നടന്ന ആക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അതിരൂക്ഷമായാണ് പ്രതികരിച്ചത്. 'വാഷിങ്ടണില്‍ വെടിവെപ്പ് നടത്തിയ അക്രമി ഒരു മൃഗമാണ്. ഇത് ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉണ്ടാക്കുന്ന പ്രവൃത്തിയാണ്. രാജ്യത്തിനെതിരെയും മനുഷ്യരാശിക്കെതിരെയുമുള്ള കുറ്റകൃത്യമാണിത്. അയാള്‍ വലിയ വില നല്‍കേണ്ടിവരും,' ട്രംപ് പ്രസ്താവനയില്‍ വ്യക്തമാക്കി. അക്രമിയുടെ പശ്ചാത്തലം വിശദമായി പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വൈറ്റ് ഹൗസിന് സമീപമുള്ള ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കാണ് പരിക്കേറ്റക്. തലയ്ക്ക് വെടിയേറ്റ ഇവരുടെ നില ഗുരുതരമാണെന്ന് എഫ്.ബി.ഐ അറിയിച്ചു. അക്രമി 15ലധികം തവണ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ ഏറ്റുമുട്ടലിന് ശേഷമാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നഗരത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ അഞ്ഞൂറോളം അധിക നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വാഷിങ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026