l o a d i n g

സാംസ്കാരികം

ഇംഗ്ലണ്ടില്‍ നിന്ന് കൊടുങ്ങല്ലൂരിലേക്ക്: ലോകം പഠിക്കേണ്ട സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കഥ

സറി യൂണിവേഴ്‌സിറ്റിയുടെ ഡീന്‍ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ്, ഡോ. അബ്ബാസ് പനക്കലുമായി ചേര്‍ന്ന് ഒരുക്കിയ 'കോണ്‍ഫ്‌ലുവന്‍സ് ഓഫ് ഫൈത്' ഡോക്യുമെന്ററി, കൊടുങ്ങല്ലൂരിലെ മതസൗഹാര്‍ദ്ദവും ചരിത്രപരമായ സൗഹൃദവുമെല്ലാം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
December 21, 2025

ഇംഗ്ലണ്ടിലെ സറി യൂണിവേഴ്‌സിറ്റിയുടെ ഡീനും ലണ്ടന്‍ സിറ്റി ഓഫ് ഫൈത് പ്രൊജക്ട് ടീം അംഗവുമായ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ്, 'കോണ്‍ഫ്‌ലുവന്‍സ് ഓഫ് ഫൈത്' എന്ന ഡോക്യുമെന്ററിയിലൂടെ കൊടുങ്ങല്ലൂരിനെ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും നഗരമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നു.

സൗത്ത് ഏഷ്യയിലെ ആദ്യ ജൂതപള്ളി (സിനഗോഗ്), ആദ്യ ക്രൈസ്തവ ദേവാലയം (ചര്‍ച്ച്), മുസ്ലിം പള്ളി (മസ്ജിദ്), ഇന്ത്യയില്‍ ഇന്നും പ്രവര്‍ത്തിക്കുന്ന ഏറ്റവും പുരാതന ക്ഷേത്രം ഇവയെല്ലാം നിലകൊള്ളുന്ന അപൂര്‍വ നഗരമാണ് കൊടുങ്ങല്ലൂര്‍. ഈ അതുല്യമായ സവിശേഷതകളാണ് ഡോക്യുമെന്ററിയുടെ കേന്ദ്ര നഗരമാക്കാന്‍ കൊടുങ്ങല്ലൂരിനെ തെരഞ്ഞെടുത്തത്.

സറി സര്‍വകലാശാലയിലെ ഉപദേശകനായ ചരിത്രകാരന്‍ ഡോ. അബ്ബാസ് പനക്കലുമായി ചേര്‍ന്നാണ് അലക്‌സാണ്ടര്‍ ഈ ഡോക്യുമെന്ററി ആസൂത്രണം ചെയ്തത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ഫൈത് ഫോര്‍ റൈറ്റ് എന്ന കോഴ്‌സ് കൈകാര്യം ചെയ്യുന്ന അലക്‌സ്, ഈ ചിത്രം തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പഠനസമ്പത്താകുമെന്ന് അഭിപ്രായപ്പെട്ടു. ലിസ്ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഡയലോഗ് സെന്ററിന്റെ പത്താം വാര്‍ഷിക സമ്മേളനത്തിലാണ് ഡോക്യുമെന്ററി ഔദ്യോഗികമായി റിലീസ് ചെയ്തത്. ഇനി വിവിധ സര്‍വകലാശാലകളിലെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍സ്റ്റിറ്റിയൂഷണല്‍ നെറ്റ്വര്‍ക്കിലൂടെ ഇത് ലഭ്യമാകും.

സ്വാമി ആത്മദാസ് യമി, പ്രൊഫ. ജോസ് നന്തിക്കര, പ്രൊഫ. കാഞ്ചന്‍ ചന്ദന്‍, ഡോ. സ്വാതി ചക്രബോര്‍ത്തി എന്നിവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു. ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്ന കേരള ചരിത്രവുമായി ബന്ധപ്പെട്ട അപൂര്‍വ കൈയെഴുത്തു പ്രതികളും, സാമൂതിരിയും ഡച്ചുകാരും തമ്മില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും തയ്യാറാക്കിയ ചരിത്രപ്രധാന ഉടമ്പടികളും ഈ ഡോക്യുമെന്ററിയ്ക്കായി പ്രത്യേകമായി ചിത്രീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിലെ ഏറ്റവും നീളം കൂടിയ സ്വര്‍ണ്ണ കൈയെഴുത്തു ശേഖരം മലബാറില്‍ നിന്നുള്ളതാണെന്നതും ശ്രദ്ധേയമാണ്. ഇത് ബ്രിട്ടീഷ് ലൈബ്രറി പ്രസിദ്ധീകരിച്ച ഗോള്‍ഡന്‍ ബുക്കിന്റെ കവറായും തെരഞ്ഞെടുത്തിരുന്നു.

ലണ്ടന്‍ സിറ്റി, ബ്രിട്ടീഷ് ലൈബ്രറി, ഹോക്കിങ് മസ്ജിദ്, ഗില്‍ഡ്ഫോര്‍ഡ് കത്തീഡ്രല്‍, സിനഗോഗ് തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിലുണ്ട്. എഴുന്നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗില്‍ഡ്ഫോര്‍ഡിലെ റബ്ബയ് യായി നിയമിതനായ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ്, കൊടുങ്ങല്ലൂരിലെ ഈ അപൂര്‍വ സൗഹൃദ സംസ്‌കാരം നേരില്‍ അനുഭവിക്കാനെത്തുന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

കൊടുങ്ങല്ലൂര്‍ മസ്ജിദ്, പൊന്തിഫിക്കല്‍ ചര്‍ച്ച്, പറവൂര്‍ സിനഗോഗ്, കൊടുങ്ങല്ലൂര്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കുന്ന അലക്‌സ്, ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം അതിശയത്തോടെയാണ് നിരീക്ഷിക്കുന്നത്. കൊച്ചിയിലെ ജൂത തെരുവില്‍ ഇപ്പോഴും ശേഷിക്കുന്ന അവസാന ജൂതനെയും അദ്ദേഹം സന്ദര്‍ശിക്കുന്നു.

ഈ ചിത്രത്തിന്റെ എഴുത്തും സംവിധാനവും നിര്‍വഹിച്ചത് ഡോ. അബ്ബാസ് പനക്കല്‍ ആണ്. ബിജിത് ബാല എഡിറ്റിങും കേരളത്തിലെ ചിത്രീകരണവും നിര്‍വഹിച്ച ഫിലിമിന്റെ ലണ്ടന്‍ ചിത്രീകരണത്തിന്റെ ക്യാമറ നിര്‍വഹിച്ചത് അഖിന്‍ കോമാച്ചിയാണ്.

ഡോക്യുമെന്ററിയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗങ്ങളില്‍ ഒന്നാണ്, ജൂതസ്ത്രീയായ സാറ കോഹന്റെ ഓര്‍മ്മകളും പാരമ്പര്യവും സംരക്ഷിക്കാന്‍, അവരുടെ ഷോപ്പ് ഇന്നും നടത്തിപ്പിക്കുന്ന മുസ്ലീമായ താഹ ഇബ്രാഹീമിനെ അലക്‌സും ഡോ. അബ്ബാസ് പനക്കലും ചേര്‍ന്ന് സന്ദര്‍ശിക്കുന്നത്. കൊച്ചിന്‍ കിപ്പയും വിവാഹ വസ്ത്രങ്ങളും ഉള്‍പ്പെടെ സാറ കോഹന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന താഹയോട് ''ഇത് സംരക്ഷിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് എന്താണ്?'' എന്ന് അലക്‌സ് ചോദിക്കുമ്പോള്‍, ''ഞാന്‍ ഒരു മുസ്ലിമാണ്. സാറ കോഹന്റെ ഭര്‍ത്താവിന് നല്‍കിയ വസിയത്ത് വാഗ്ദത്തം പാലിക്കുകയാണ് ഞാന്‍ ചെയ്യുന്നത്'' എന്ന മറുപടി ഡോക്യുമെന്ററിയുടെ ആത്മാവായി മാറുന്നു.

കേരളത്തിലെ ഈ ചരിത്രപരമായ സൗഹൃദവും വിശ്വാസങ്ങളുടെ സഹവര്‍ത്തിത്വവും ലോകത്തിന് മാതൃകയാണെന്ന്, ലണ്ടനിലെ സറി യൂണിവേഴ്‌സിറ്റിയിലെ അലക്‌സാണ്ടര്‍ ഗോള്‍ഡ് ബര്‍ഗ് ഈ ചിത്രത്തിലൂടെ ശക്തമായി ബോധ്യപ്പെടുത്തുന്നു.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026