l o a d i n g

വേള്‍ഡ്

വെനസ്വേലയുടെ 'ആക്ടിംഗ് പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ച് ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 12, 2026


വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെനസ്വേലയുടെ 'ആക്ടിംഗ് പ്രസിഡന്റ്' എന്ന് സ്വയം വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. തന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് ട്രംപ് ഈ വിവാദ ചിത്രം പങ്കുവെച്ചത്.

വെനസ്വേലയുടെ ഔദ്യോഗിക ഭരണാധികാരിയായി ട്രംപിനെ ചിത്രീകരിക്കുന്ന തരത്തില്‍ എഡിറ്റ് ചെയ്ത ഒരു വിക്കിപീഡിയ പേജിന്റെ സ്‌ക്രീന്‍ഷോട്ടാണ് അദ്ദേഹം പങ്കുവെച്ചത്. അതില്‍ 'വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്, ജനുവരി 2026 മുതല്‍ ചുമതലയേറ്റു' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അമേരിക്കയുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റ് എന്നും ഇതില്‍ ട്രംപിനെ വിശേഷിപ്പിക്കുന്നു.

ജനുവരി ആദ്യവാരം യുഎസ് നടത്തിയ സൈനിക നീക്കത്തിലൂടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുപോയിരുന്നു. ഇതിനുപിന്നാലെയാണ് വെനസ്വേലയുടെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന തരത്തിലുള്ള ട്രംപിന്റെ പ്രതികരണം. വെനസ്വേലയുടെ എണ്ണ സമ്പത്ത് താല്‍ക്കാലികമായി അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും ഒരു സുരക്ഷിതമായ ഭരണകൈമാറ്റം നടക്കുന്നത് വരെ വെനസ്വേലയെ തങ്ങള്‍ നയിക്കുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മഡുറോ പുറത്തായതോടെ വെനസ്വേലയുടെ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആണ് നിലവില്‍ അവിടുത്തെ ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളത്. റോഡ്രിഗസുമായി തങ്ങള്‍ സഹകരിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, പുതിയ പോസ്റ്റ് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ട്രംപിന്റെ ഈ പ്രവൃത്തിയെ വെറുമൊരു 'സോഷ്യല്‍ മീഡിയ പ്രകടനം' എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഒരു രാജ്യത്തിന്റെ പ്രസിഡന്റിന് മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരിയാകാന്‍ കഴിയില്ല എന്നരിക്കെ, ട്രംപിന്റെ ഈ പോസ്റ്റ് വെനസ്വേലയിലെ രാഷ്ട്രീയ അസ്ഥിരത വര്‍ധിപ്പിക്കാന്‍ കാരണമായേക്കുമെന്ന് പലരും ഭയപ്പെടുന്നു.

കൂടാതെ, ക്യൂബയുടെ പ്രസിഡന്റായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വരണമെന്ന തരത്തിലുള്ള പോസ്റ്റുകളും ട്രംപ് ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026