l o a d i n g

കേരള

വി.എസിന്റെ വിശ്വസ്തന്‍ യുഡിഎഫിലേക്ക്; മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയായേക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 16, 2026


പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ദീര്‍ഘകാലത്തെ പേഴ്‌സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് ഇടതുപാളയം വിട്ട് യുഡിഎഫിലേക്ക്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുരേഷ് മത്സരിക്കുമെന്നാണ് സൂചന. വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര'യില്‍ നാളെ സുരേഷ് പങ്കെടുക്കും.

കെപിസിസി നേതൃത്വവുമായി സുരേഷ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ നേരിട്ടാണ് സുരേഷുമായി ആശയവിനിമയം നടത്തിയത്. ജാഥയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി ക്ഷണിച്ചതായും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ആലോചിച്ചു മറുപടി പറയാമെന്ന് അറിയിച്ചതായും സുരേഷ് വ്യക്തമാക്കി.

'സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന നേതാക്കളാണ് സംസാരിച്ചത്. യുഡിഎഫിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് ആലോചിച്ച ശേഷം ഔദ്യോഗികമായി വ്യക്തമാക്കാം.' - എ. സുരേഷ് പറഞ്ഞു. പതിനഞ്ചു വര്‍ഷത്തോളം വി.എസിന്റെ നിഴലായി കൂടെയുണ്ടായിരുന്ന സുരേഷിനെ രംഗത്തിറക്കുന്നതിലൂടെ മണ്ഡലത്തിലെ വി.എസ്. ആരാധകരുടെ വോട്ടുകള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. വി.എസിനൊപ്പം നിരവധി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായിരുന്ന സുരേഷിന് മണ്ഡലത്തിലെ വോട്ടര്‍മാരുമായുള്ള വ്യക്തിബന്ധം ഗുണകരമാകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നാരോപിച്ച് 2013-ലാണ് സുരേഷിനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ സുരേഷ് നേതൃത്വത്തിന് കത്തുകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിക്ക് സുരേഷ് വികാരാധീനനായി കത്തെഴുതിയിരുന്നു.

ചെങ്കൊടി പുതച്ച് കിടക്കണമെന്ന ആഗ്രഹത്താല്‍ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും തന്നെ മെമ്പര്‍ഷിപ്പിലേക്ക് തിരിച്ചെടുക്കാത്തതിന്റെ അയോഗ്യത എന്താണെന്ന് അദ്ദേഹം കത്തില്‍ ചോദിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നേരിട്ട അവഗണനയിലും തിക്താനുഭവങ്ങളിലും മനംനൊന്താണ് സുരേഷ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ തട്ടകം തേടുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026