l o a d i n g

ഇന്ത്യ

രാജ്യത്തെ ഹോട്ടലുകളില്‍ 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ്, എഐ സഹായത്തോടെ പരിശോധന

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026


ഹൈദരാബാദ്- നഗരത്തിലെ ഒരു ബിരിയാണി റെസ്റ്റോറന്റില്‍ നടന്ന സാധാരണ പരിശോധന, ഇന്ത്യയെ ഞെട്ടിച്ച 70,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് മാഫിയയെ പുറത്തുകൊണ്ടുവന്ന കഥ സിനിമാ തിരക്കഥയെ വെല്ലുന്നതാണ്. ബിരിയാണി പ്രിയരുടെ നഗരത്തില്‍ തുടങ്ങിയ അന്വേഷണം ഒടുവില്‍ രാജ്യത്തെ ലക്ഷക്കണക്കിന് ഹോട്ടലുകള്‍ ഉള്‍പ്പെട്ട വന്‍ അഴിമതിയുടെ ചുരുളഴിച്ചു. ഉപഭോക്താക്കള്‍ നല്‍കുന്ന പണം കൃത്യമായി ബില്ലില്‍ രേഖപ്പെടുത്താതെയും, രേഖപ്പെടുത്തിയ ബില്ലുകള്‍ സോഫ്റ്റ്വെയറിലൂടെ മായ്ച്ചുകളഞ്ഞുമാണ് ഈ വന്‍കൊള്ള നടത്തിയിരുന്നത്.

ബില്ലിംഗ് സോഫ്റ്റ്വെയറുകളില്‍ കൃത്രിമം കാണിച്ചാണ് ഈ തട്ടിപ്പ് അരങ്ങേറിയിരുന്നത്. രാജ്യത്തെ ഏകദേശം 1.77 ലക്ഷം റെസ്റ്റോറന്റുകളില്‍ നിന്നുള്ള 60 ടെറാബൈറ്റ് ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സഹായത്തോടെ പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്. ഉപഭോക്താക്കള്‍ ബില്ല് അടച്ചു കഴിഞ്ഞാല്‍, സിസ്റ്റത്തില്‍നിന്ന് ആ ബില്ലുകള്‍ രഹസ്യമായി നീക്കം ചെയ്യുകയോ തുക തിരുത്തുകയോ ചെയ്യുന്ന രീതിയാണ് ഇവര്‍ പിന്തുടര്‍ന്നിരുന്നത്. ഇത്തരത്തില്‍ രാജ്യത്തുടനീളം 13,000 കോടിയിലധികം രൂപയുടെ ബില്ലുകളാണ് സോഫ്റ്റ്വെയറില്‍നിന്ന് അപ്രത്യക്ഷമായത്.

പരിശോധനയില്‍ കര്‍ണാടകയാണ് നികുതി വെട്ടിപ്പില്‍ മുന്നില്‍ നില്‍ക്കുന്നത്; തൊട്ടുപിന്നാലെ തെലങ്കാനയും തമിഴ്നാടുമുണ്ട്. പരിശോധിച്ച ഹോട്ടലുകളില്‍ നാലിലൊന്ന് വരുമാനവും നികുതി വകുപ്പില്‍നിന്ന് മറച്ചുവെച്ചതായാണ് കണ്ടെത്തല്‍. പ്രത്യേകിച്ച് കാഷ് പേയ്മെന്റുകള്‍ ട്രാക്ക് ചെയ്യാന്‍ പ്രയാസമായതിനാല്‍ അത്തരം ബില്ലുകള്‍ കൂട്ടത്തോടെ ഡിലീറ്റ് ചെയ്യുകയായിരുന്നു ഇവരുടെ പ്രധാന തന്ത്രം. ചിലയിടങ്ങളില്‍ മാസങ്ങളോളം നടന്ന വ്യാപാരത്തിന്റെ രേഖകള്‍ പോലും ഇത്തരത്തില്‍ ഇല്ലാതാക്കി കുറഞ്ഞ വരുമാനം മാത്രം ടാക്‌സ് റിട്ടേണില്‍ കാണിച്ചു.

ഹൈദരാബാദിലും വിശാഖപട്ടണത്തും തുടങ്ങിയ അന്വേഷണം ഇപ്പോള്‍ രാജ്യവ്യാപകമായ വലിയൊരു ഓപ്പറേഷനായി മാറിയിരിക്കുകയാണ്. നിലവില്‍ ഒരു ബില്ലിംഗ് സോഫ്റ്റ്വെയര്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെങ്കിലും, സമാനമായ മറ്റ് സോഫ്റ്റ്വെയറുകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. ഈ വന്‍ നികുതി കൊള്ള പുറത്തായതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് സൂചന.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026