l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് രാജകീയ പരിഗണന; സൗദി പ്രീമിയം ഇഖാമ ഇനി കൈയെത്തും ദൂരത്ത്, 3,484 സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ അര്‍ഹര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

റിയാദ്: മണലാരണ്യത്തിലെ പ്രവാസ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിക്കൊണ്ട് സൗദി അറേബ്യയുടെ 'പ്രീമിയം റെസിഡന്‍സി' പദ്ധതി കൂടുതല്‍ പേരിലേക്ക്. രാജ്യത്തെ 3,484 സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് പ്രീമിയം ഇഖാമയ്ക്ക് അര്‍ഹതയുണ്ടെന്നാണ് പ്രീമിയം റെസിഡന്‍സി സെന്ററിന്റെ പുതിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

ശാസ്ത്രം, ഗവേഷണം, ആരോഗ്യം എന്നീ മേഖലകളിലെ പ്രതിഭകളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്താണ് ഈ 'പ്രീമിയം' സൗകര്യം? വെറുമൊരു താമസ രേഖ എന്നതിലുപരി, സൗദി പൗരന്മാര്‍ക്ക് സമാനമായ ജീവിത സൗകര്യങ്ങളാണ് പ്രീമിയം ഇഖാമ വാഗ്ദാനം ചെയ്യുന്നത്. സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ, ലെവിയോ മറ്റ് അധിക ഫീസുകളോ ഇല്ലാതെ സൗദിയില്‍ താമസിക്കാം. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാം. ഭാര്യയ്ക്കും മക്കള്‍ക്കും ജോലി ചെയ്യാനും ബിസിനസ് നടത്താനും തടസ്സങ്ങളുണ്ടാകില്ല. വിമാനത്താവളങ്ങളില്‍ സൗദി പൗരന്മാര്‍ക്കുള്ള 'ഫാസ്റ്റ് ട്രാക്ക്' സൗകര്യം പ്രീമിയം ഇഖാമക്കാര്‍ക്കും ലഭ്യമാണ്. സ്വന്തമായി റീ-എന്‍ട്രി അടിക്കാനുള്ള അധികാരവും ഇവര്‍ക്കുണ്ടാകും. സ്വന്തം പേരില്‍ ഭൂമി വാങ്ങാനും ബിസിനസ് കെട്ടിപ്പടുക്കാനും അവസരമുണ്ട്. കൂടാതെ തൊഴില്‍ നിയമങ്ങളിലെ 'നിതാഖാത്' നിബന്ധനകളില്‍ നിന്ന് ഇളവും ലഭിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം? പ്രധാന നിബന്ധനകള്‍ ഇവയാണ്: പ്രധാനമായും നാല് വിഭാഗങ്ങളെയാണ് ഇപ്പോള്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഗവേഷകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള നിബന്ധനകള്‍ ഇവയാണ്: ഗവേഷകര്‍ ചുരുങ്ങിയത് പി.ജിയുള്ളവരും 14,000 റിയാല്‍ ശമ്പളവുമുള്ളവരാകണം. കമ്പനി മേധാവിയുടെ ശുപാര്‍ശ കത്ത്, 3 ഗവേഷണ പ്രബന്ധങ്ങള്‍. ആരോഗ്യ പ്രവര്‍ത്തകര്‍ ചുരുങ്ങിയത് ബിരുദം 35,000 റിയാല്‍ ശമ്പളം മികച്ച പ്രവര്‍ത്തന മികവ് തെളിയിക്കുന്ന രേഖകള്‍ എന്നിവ ഉണ്ടാവണം.

പ്രത്യേക കഴിവുകളുള്ള ശാസ്ത്ര പ്രതിഭകള്‍ക്കും ഗവേഷണ താല്പര്യമുള്ള വിദേശികള്‍ക്കും ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താം. ലോകോത്തര പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് സൗദി വിഷന്‍ 2030-ന്റെ ഭാഗമായി സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026