l o a d i n g

ഗൾഫ്

സൗദി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു, പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. മതിയായ തൊഴില്‍ പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്താന്‍ ഉത്തരവായി. തൊഴില്‍ നിയമത്തിലെയും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനിലെയും ലംഘനങ്ങളും പിഴകളും സംബന്ധിച്ച പുതുക്കിയ പട്ടിക മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍-രാജ്ഹി പുറത്തിറക്കി.

തൊഴില്‍ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികള്‍. പ്രധാന പിഴകള്‍ ഇവയാണ്:

അംഗീകാരമില്ലാതെ സൗദി പൗരന്മാരെയോ വിദേശികളെയോ ജോലിക്കെടുക്കുകയോ സബ് കോണ്‍ട്രാക്ട് നല്‍കുകയോ ചെയ്താല്‍ ആദ്യ തവണ 2,00,000 റിയാല്‍ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 2,50,000 റിയാല്‍ വരെയാകും. തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ (താമസരേഖ) തൊഴിലുടമ പിടിച്ചുവെച്ചാല്‍ ഓരോ തൊഴിലാളിക്കും 3,000 റിയാല്‍ വീതം പിഴ നല്‍കണം. 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് ഗുരുതരമായ കുറ്റമാണ്. 50-ല്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇത്തരം ലംഘനത്തിന് 2,000 റിയാല്‍ പിഴ ചുമത്തും. മൈനര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങള്‍ക്ക് ഓരോ കുട്ടിക്കും 1,500 റിയാല്‍ വീതമാണ് പിഴ.

തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി രേഖപ്പെടുത്താതിരുന്നാല്‍ ഓരോ തൊഴിലാളിക്കും 1,000 റിയാല്‍ പിഴ നല്‍കണം. നിയമപരമായ പ്രസവാവധി നല്‍കാതിരുന്നാല്‍ ഓരോ വനിതാ ജീവനക്കാരിക്കും 1,000 റിയാല്‍ വീതം പിഴ ഒടുക്കേണ്ടി വരും. 50-ല്‍ കൂടുതല്‍ വനിതാ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍, ആറ് വയസ്സില്‍ താഴെയുള്ള 10 കുട്ടികളെങ്കിലും ഉണ്ടെങ്കില്‍ നിര്‍ബന്ധമായും നഴ്‌സറി സൗകര്യം ഒരുക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 3,000 റിയാല്‍ പിഴ ഈടാക്കും.

തൊഴില്‍ മേഖലയെ കൂടുതല്‍ സുതാര്യമാക്കാന്‍ നിയമലംഘനങ്ങളെ ഒമ്പത് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഖനനം, സമുദ്ര തൊഴില്‍ കരാറുകള്‍, വീട്ടുജോലിക്കാര്‍, കാര്‍ഷിക മേഖല, റിക്രൂട്ട്മെന്റ് ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ ഇതില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026