l o a d i n g

ഗൾഫ്

ട്രംപിന് തിരിച്ചടി: ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് സഖ്യത്തിനില്ലെന്ന് ജപ്പാനും ഓസ്ട്രേലിയയും യൂറോപ്യന്‍ രാജ്യങ്ങളും, ചൈനക്കു മേല്‍ സമ്മര്‍ദം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 17, 2026

വാഷിംഗ്ടണ്‍/ടോക്കിയോ: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് സുരക്ഷയൊരുക്കാന്‍ നാവികസേനയെ അയക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം പ്രമുഖ സഖ്യകക്ഷികള്‍ തള്ളി. ജപ്പാന്‍, ഓസ്ട്രേലിയ എന്നിവര്‍ക്ക് പുറമെ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും സൈനിക നീക്കത്തില്‍ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കി. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം മൂന്നാം വാരത്തിലേക്ക് കടന്നതോടെ ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ട്രംപ് സഖ്യകക്ഷികളുടെ സഹായം തേടിയത്.

ലോകത്തെ മൊത്തം ഊര്‍ജ്ജ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ, ഗള്‍ഫ് എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് ട്രംപ് വാദിച്ചു. 'ഈ രാജ്യങ്ങള്‍ മുന്നോട്ടുവരണമെന്നും സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെടുന്നത്. കാരണം അത് അവരുടെ കൂടി ആവശ്യമാണ്,' ഫ്‌ലോറിഡയില്‍ നിന്ന് വാഷിംഗ്ടണിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഫോഴ്‌സ് വണ്ണില്‍ വെച്ച് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സഹകരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഖ്യകക്ഷികള്‍ ഈ നീക്കത്തില്‍ നിന്നും അകലം പാലിക്കുകയാണ്.

സഖ്യകക്ഷികളുടെ നിലപാടുകള്‍:
ജപ്പാന്‍: ഭരണഘടനാപരമായ പരിമിതികള്‍ ചൂണ്ടിക്കാട്ടി ജപ്പാന്‍ സേനയെ അയക്കില്ലെന്ന് പ്രധാനമന്ത്രി സനെയ് തകാച്ചി പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഇതുവരെ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്ന് അവര്‍ അറിയിച്ചു.

ഓസ്ട്രേലിയ: കടലിടുക്കിന്റെ പ്രാധാന്യം അംഗീകരിക്കുന്നുണ്ടെങ്കിലും സൈനിക സഹായം നല്‍കാന്‍ പദ്ധതിയില്ലെന്ന് ഓസ്ട്രേലിയന്‍ മന്ത്രി കാതറിന്‍ കിംഗ് വ്യക്തമാക്കി.

ബ്രിട്ടന്‍: ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ നാറ്റോയുടെ ദൗത്യമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ പറഞ്ഞു.

ജര്‍മ്മനി & ഇറ്റലി: നിലവിലെ നിയമപരമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്ന് ഇത്തരമൊരു നീക്കം സാധ്യമല്ലെന്ന് ജര്‍മ്മനിയും, നയതന്ത്ര ചര്‍ച്ചകളാണ് പ്രശ്‌നപരിഹാരത്തിന് വേണ്ടതെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി അന്റോണിയോ തയാനിയും പ്രതികരിച്ചു.

ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം
ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 90 ശതമാനവും ഈ പാത വഴിയാണെന്നും അതിനാല്‍ ചൈനയും സഹകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സഹകരണം ഉണ്ടായില്ലെങ്കില്‍ തന്റെ ചൈനാ സന്ദര്‍ശനം നീട്ടിവെക്കുമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026