l o a d i n g

ഗൾഫ്

യുദ്ധം ശക്തമാകുന്നു; അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ കൂടി വിന്യസിക്കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 21, 2026

വാഷിംഗ്ടണ്‍: അമേരിക്ക-ഇസ്രായേല്‍ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോള്‍, മിഡില്‍ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് അധിക സൈനികരെ വിന്യസിക്കാന്‍ അമേരിക്കന്‍ സൈന്യം ഒരുങ്ങുന്നു. പടിഞ്ഞാറന്‍ തീരത്തുനിന്നും നിശ്ചയിച്ചതിലും മൂന്നാഴ്ച മുന്‍പേ സൈനിക സംഘം പുറപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

യുഎസ്എസ് ബോക്‌സര്‍ എന്ന യുദ്ധക്കപ്പലും അതിലെ മറൈന്‍ എക്‌സ്‌പെഡിഷണറി യൂണിറ്റുമാണ് മേഖലയിലേക്ക് തിരിക്കുന്നത്. നിലവില്‍ മിഡില്‍ ഈസ്റ്റിലുള്ള 50,000 സൈനികര്‍ക്ക് പുറമെയാണിത്. ഇറാന്‍ മണ്ണിലേക്ക് നേരിട്ട് സൈന്യത്തെ ഇറക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെങ്കിലും, ഭാവിയിലെ സൈനിക നീക്കങ്ങള്‍ മുന്നില്‍ കണ്ടാണ് ഈ തയ്യാറെടുപ്പെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇറാന്റെ ആകെ എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും കരസേനയെ വിന്യസിക്കുന്ന കാര്യം ട്രംപ് ഭരണകൂടം ആലോചിക്കുന്നുണ്ട്. ഫെബ്രുവരി 28-നാണ് ഇറാനെതിരായ സൈനിക നീക്കം ആരംഭിച്ചത്.

എങ്കിലും, മറ്റൊരു മധ്യേഷ്യന്‍ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്ന മുന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം ട്രംപിന് രാഷ്ട്രീയ വെല്ലുവിളിയാകുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന സര്‍വ്വേ പ്രകാരം 7 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഇറാനിലെ കരയുദ്ധത്തെ പിന്തുണയ്ക്കുന്നത്.

ഇറാനെതിരായ നീക്കത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. നാറ്റോ രാജ്യങ്ങള്‍ 'പേടിത്തൊണ്ടന്മാര്‍' ആണെന്നും അമേരിക്കയുടെ സഹായമില്ലാതെ നാറ്റോ ഒരു 'പേപ്പര്‍ ടൈഗര്‍' മാത്രമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'യുദ്ധം സൈനികമായി ജയിച്ചു കഴിഞ്ഞു. വലിയ അപകടമൊന്നുമില്ലാതിരുന്നിട്ടും എണ്ണവില കൂടുന്നതിനെക്കുറിച്ച് അവര്‍ പരാതിപ്പെടുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സഹായിക്കുന്നുമില്ല. ഞങ്ങള്‍ ഇത് ഓര്‍ത്തു വെക്കും,' ട്രംപ് പറഞ്ഞു.

്അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷിത ഗതാഗതത്തിന് സഹകരിക്കാമെന്ന് ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, യുദ്ധം അവസാനിച്ചാല്‍ മാത്രമേ ഇതിന് തയ്യാറാവൂ എന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മേഴ്സ് വ്യക്തമാക്കി. സംഘര്‍ഷം ലഘൂകരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈ യുദ്ധത്തില്‍ പങ്കാളികളാവാന്‍ ആരും താല്‍പ്പര്യപ്പെടുന്നില്ലെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും കൂട്ടിച്ചേര്‍ത്തു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026