l o a d i n g

ഗൾഫ്

മിഡില്‍ ഈസ്റ്റില്‍ സമാധാനത്തിന് ചൈന-പാകിസ്താന്‍ സമാധാന പദ്ധതി; അഞ്ചിന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 1, 2026

ബീജിംഗ്: അഞ്ചാം വാരത്തിലേക്ക് കടന്ന മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ലഘൂകരിക്കാനും അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ക്ക് കളമൊരുക്കാനും ലക്ഷ്യമിട്ട് ചൈനയും പാകിസ്താനും സംയുക്ത സമാധാന പദ്ധതി പ്രഖ്യാപിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും ബീജിംഗില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണ്ണായകമായ 'അഞ്ചിന സമാധാന പദ്ധതി' രൂപീകരിച്ചത്.

അഞ്ചിന സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍: സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കുക. സമാധാന ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കുക. സൈനികേതര ലക്ഷ്യങ്ങളുടെ (സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍) സുരക്ഷ ഉറപ്പാക്കുക. കപ്പല്‍ ഗതാഗത പാതകളുടെ സുരക്ഷയും സമുദ്രത്തിലൂടെയുള്ള ചരക്ക് നീക്കവും പുനഃസ്ഥാപിക്കുക. ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് മുന്‍ഗണന നല്‍കുക.

മിഡില്‍ ഈസ്റ്റിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും ഇത് ഒരു കക്ഷിയുടെയും താത്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പറഞ്ഞു. ഇറാനുമായി ദീര്‍ഘകാല ബന്ധമുള്ള പാകിസ്താന്‍ ഈ ചര്‍ച്ചകളില്‍ പ്രധാന മധ്യസ്ഥനായാണ് പ്രവര്‍ത്തിക്കുന്നത്. ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കപ്പെടണമെന്ന് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 28-ന് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും ആരംഭിച്ച സംയുക്ത ആക്രമണത്തെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ ഉള്‍പ്പെടെ 1,340-ലധികം പേര്‍ ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടിയായി ഇസ്രായേല്‍, ജോര്‍ദാന്‍, ഇറാഖ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഈ യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചതും, നാറ്റോ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നത് പരിഗണനയിലാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മേഖലയിലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ വഴി അമേരിക്കയുമായി പരോക്ഷ ചര്‍ച്ചകള്‍ക്ക് ശ്രമം തുടരുകയാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026