l o a d i n g

ഗൾഫ്

യുഎസ്-ഇറാന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദില്‍ തുടക്കം; പാക് കരസേനാ മേധാവി മധ്യസ്ഥന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 11, 2026

ഇസ്ലാമാബാദ്: പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്കും ആറാഴ്ചത്തെ യുദ്ധത്തിനും വിരാമമിടാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ തുടക്കമായി. പാക് കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ ആസിം മുനീറിന്റെ സാന്നിധ്യത്തിലാണ് സെറീന ഹോട്ടലില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള നയതന്ത്ര കൂടിക്കാഴ്ചയാണിത്.

അമേരിക്കന്‍ ഭാഗത്തുനിന്നും വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍ എന്നിവര്‍ പങ്കെടുക്കുമ്പോള്‍, ഇറാന്റെ ഭാഗത്തുനിന്നും സ്പീക്കര്‍ മുഹമ്മദ് ബഖീര്‍ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം, ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശം, ഉപരോധങ്ങള്‍ നീക്കല്‍, യുദ്ധം അവസാനിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ പത്തിന നിര്‍ദ്ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. സാമ്പത്തിക, സൈനിക, നിയമ, ആണവ വിഷയങ്ങളില്‍ സാങ്കേതിക വശങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതികള്‍ രൂപീകരിച്ചതായി ഇറാന്‍ അറിയിച്ചു.

ലബനന്‍ വിഷയത്തിലാണ് പ്രധാനമായും തര്‍ക്കം നിലനില്‍ക്കുന്നത്. വെടിനിര്‍ത്തല്‍ ലബനനിലെ ഹിസ്ബുള്ളയ്ക്കും ബാധകമാണെന്ന് ഇറാനും പാകിസ്താനും വാദിക്കുമ്പോള്‍, ഇത് ലബനന് ബാധകമല്ലെന്ന നിലപാടിലാണ് അമേരിക്കയും ഇസ്രായേലും.

ഫെബ്രുവരി 28-ന് ഇറാനിലെ ഊര്‍ജ്ജ കേന്ദ്രങ്ങളില്‍ യുഎസ്-ഇസ്രായേല്‍ സഖ്യം നടത്തിയ ആക്രമണത്തോടെയാണ് യുദ്ധം ആരംഭിച്ചത്. ഇത് ആഗോളതലത്തില്‍ വലിയ എണ്ണക്ഷാമത്തിനും സാമ്പത്തിക മാന്ദ്യത്തിനും കാരണമായി. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വിദേശകാര്യമന്ത്രി ഇസ്ഹാഖ് ധര്‍, കരസേനാ മേധാവി ആസിം മുനീര്‍ എന്നിവര്‍ ആഴ്ചകളായി നടത്തിയ നയതന്ത്ര നീക്കങ്ങളാണ് ഇസ്ലാമാബാദിനെ ഈ സമാധാന ചര്‍ച്ചകളുടെ വേദിയാക്കിയത്.

അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി യുദ്ധത്തില്‍ നിന്ന് മാന്യമായ ഒരു പിന്മാറ്റമാണ് ട്രംപ് ലക്ഷ്യമിടുന്നത്. ചര്‍ച്ചകള്‍ എത്ര ദിവസം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും പാക് വൃത്തങ്ങള്‍ അറിയിച്ചു.

ഫോട്ടോ: പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും കൈകൊടുക്കുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026