l o a d i n g

വേള്‍ഡ്

'ഇന്ത്യയും ചൈനയും നരകക്കുഴികള്‍'; വംശീയ പരാമര്‍ശമുള്ള കുറിപ്പ് പങ്കുവെച്ച് ട്രംപ്, ഇതേക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്ന് ഇന്ത്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 23, 2026

വാഷിംഗ്ടണ്‍: ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാഷ്ട്രീയ നിരീക്ഷകനും റേഡിയോ അവതാരകനുമായ മൈക്കല്‍ സാവേജിന്റെ കുറിപ്പാണ് ട്രംപ് റീപോസ്റ്റ് ചെയ്തത്. അമേരിക്കയിലെ 'ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ്' (അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം) നിര്‍ത്തലാക്കണമെന്ന വാദത്തിനിടെയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായത്.

'ലാപ്‌ടോപ്പുമായി എത്തുന്ന ഗുണ്ടകള്‍'
ഇന്ത്യക്കാരെയും ചൈനക്കാരെയും 'ലാപ്‌ടോപ്പുമായി എത്തുന്ന ഗുണ്ടകള്‍' എന്നാണ് സാവേജ് തന്റെ കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്. 'ഒമ്പതാം മാസത്തില്‍ ഗര്‍ഭിണികള്‍ അമേരിക്കയിലെത്തി കുഞ്ഞിന് ജന്മം നല്‍കുന്നു. ആ കുഞ്ഞ് ഉടന്‍ അമേരിക്കന്‍ പൗരനാകുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്നോ ചൈനയില്‍ നിന്നോ മറ്റ് 'നരകക്കുഴികളില്‍' (Hell-holes) നിന്നോ ഉള്ള അവരുടെ കുടുംബം മുഴുവന്‍ ഇവിടേക്ക് എത്തുന്നു,' സാവേജ് ആരോപിച്ചു.

മാഫിയ കുടുംബങ്ങള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ നാശം ഈ കുടിയേറ്റക്കാര്‍ അമേരിക്കയ്ക്ക് വരുത്തിയെന്നും ഇവര്‍ അമേരിക്കന്‍ പതാകയെ ചവിട്ടിമെതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. കാലിഫോര്‍ണിയയിലെ ഹൈടെക് കമ്പനികളില്‍ വെളുത്ത വര്‍ഗക്കാര്‍ക്ക് ജോലി ലഭിക്കാത്ത സാഹചര്യം വന്നതോടെയാണ് താന്‍ ഇന്ത്യക്കാരെ എതിര്‍ത്തു തുടങ്ങിയതെന്നും സാവേജ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രതികരണം
ട്രംപിന്റെ വിവാദ പോസ്റ്റിനെക്കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതേക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്ന് പ്രതികരിച്ചു. 'ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. അതില്‍ കൂടുതല്‍ ഇപ്പോള്‍ ഒന്നും പറയാനില്ല,' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

അമേരിക്കയല്ലാതെ മറ്റൊരു രാജ്യത്തും മണ്ണില്‍ ജനിച്ചതുകൊണ്ട് മാത്രം പൗരത്വം നല്‍കുന്ന രീതിയില്ലെന്ന തെറ്റായ അവകാശവാദം ട്രംപ് നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ കാനഡയും മെക്‌സിക്കോയും ഉള്‍പ്പെടെ മുപ്പതിലധികം രാജ്യങ്ങളില്‍ ഈ നിയമമുണ്ട്. 2025-ല്‍ രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ, ഈ പൗരത്വ അവകാശം നിര്‍ത്തലാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു.

നിലവില്‍ ഈ വിഷയം യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 'ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലനില്‍ക്കുന്ന ഈ അവകാശത്തിനെതിരെ കോടതി വിധി വന്നില്ലെങ്കില്‍ അമേരിക്കയുടെ അന്തസ്സ് തകരും' എന്നാണ് ട്രംപിന്റെ വാദം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026