l o a d i n g

ഇന്ത്യ

ജയില്‍മുറിയില്‍നിന്ന് കോടതിമുറിയിലേക്ക്; പേരറിവാളന്‍ ഇനി അഭിഭാഷകന്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
April 28, 2026



ചെന്നൈ: രാജീവ് ഗാന്ധി വധക്കസില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ജയില്‍ മോചിതനായ എ.ജി. പേരറിവാളന്‍ ഇനി കറുത്ത കോട്ടിട്ട് നീതിക്കായി വാദിക്കും. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി അഭിഭാഷകനായി എന്റോള്‍ ചെയ്തതോടെ, തന്റെ ജീവിതം കവര്‍ന്നെടുത്ത അതേ നിയമവ്യവസ്ഥയുടെ ഭാഗമായി അദ്ദേഹം മാറി. 2022-ല്‍ സുപ്രീം കോടതിയുടെ പ്രത്യേക അധികാരം (Article 142) ഉപയോഗിച്ച് മോചിതനായ ശേഷം കര്‍ണാടകയിലെ സ്വകാര്യ കോളേജില്‍ നിന്നാണ് അദ്ദേഹം നിയമപഠനം പൂര്‍ത്തിയാക്കിയത്.


1991 ജൂണ്‍ 11-നാണ് 19 വയസ്സുകാരനായ പേരറിവാളനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ശ്രീപെരുമ്പത്തൂരിലെ സ്ഫോടനത്തിന് ഉപയോഗിച്ച ബോംബ് നിര്‍മ്മിക്കാന്‍ രണ്ട് '9 വോള്‍ട്ട്' ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. എന്നാല്‍ ഈ ബാറ്ററികള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് പേരറിവാളന്‍ തുടക്കം മുതല്‍ വാദിച്ചിരുന്നു. 1999-ല്‍ ടാഡ കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചു.

വര്‍ഷങ്ങളോളം തൂക്കുമരത്തിന്റെ നിഴലില്‍ കഴിഞ്ഞ പേരറിവാളന്റെ ശിക്ഷ 2014-ല്‍ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ വൈകിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. തുടര്‍ന്ന് പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ നടത്തിയ ഐതിഹാസികമായ പോരാട്ടമാണ് അദ്ദേഹത്തെ മോചനത്തിലേക്ക് നയിച്ചത്. പേരറിവാളന്റെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ തന്നെ പിന്നീട് മൊഴിയില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് വെളിപ്പെടുത്തിയത് കേസില്‍ നിര്‍ണ്ണായകമായി.

ഒടുവില്‍, 2022 മേയ് 18-ന് സുപ്രീം കോടതി പേരറിവാളനെ പൂര്‍ണ്ണമായി മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ജയിലില്‍ കഴിയുന്ന സമയത്തും പഠനത്തില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുകയും ഡിപ്ലോമകള്‍ കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിയമ ബിരുദംകൂടി പൂര്‍ത്തിയാക്കി അഭിഭാഷകനായി മാറുന്നതിലൂടെ താന്‍ അനുഭവിച്ച നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള മറുപടി കൂടിയാണ് അദ്ദേഹം നല്‍കുന്നത്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026