ന്യൂഡല്‍ഹി: ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ സിപിഎമ്മിന്‍റെ എ.രാജ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി വിധി ജഡ്ജിമാരായ എ.അമാനത്തുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വിധി പറഞ്ഞത്. രാജക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
സുപ്രിംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് എ.രാജ മീഡിയവണിനോട് പറഞ്ഞു. കുറേ കാര്യങ്ങൾ പറഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞത്. അതിനെതിരെ സുപ്രിംകോടതിയിൽ പോയി നിയമയുദ്ധം നടത്തി. വിജയിക്കുമെന്ന് ഞങ്ങൾ അന്ന് തന്നെ പറഞ്ഞിരുന്നു. വാദം കഴിഞ്ഞ് എട്ടുമാസത്തിന് ശേഷമാണ് വിധി വന്നത്.അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും രാജ പറഞ്ഞു.
Related News