l o a d i n g

കേരള

സാനു മാഷ് സി.പി.എമ്മിന് ബാധ്യതയാകാത്ത സ്വതന്ത്രന്‍

Thumbnail
Publisher By     കുഞ്ഞമ്മദ് വാണിമേല്‍
August 4, 2025

മുന്‍ എം. എല്‍. എ യും മന്ത്രിയുമൊക്കെ ആയിരുന്ന പരേതനായ എ.എല്‍. ജേക്കബിനെപ്പറ്റി പറഞ്ഞു കേള്‍ക്കുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരോധവുമായി ബന്ധപ്പെട്ടുളളതാണത്. ജന്മം കൊണ്ട് തന്നെ കമ്യൂണിസ്റ്റായ ചെല്ലയ്യന്‍ എന്നൊരാളായിരുന്നു അക്കാലത്ത് എം.എല്‍.എ ഹോസ്റ്റലില്‍ നേതാക്കളുടെ വസ്ത്രങ്ങള്‍ അലക്കി തേച്ച് വടിവൊത്ത താക്കിയത്. ജേക്കബ് സാര്‍ ചെല്ലയ്യനെ വസ്ത്രമേല്‍പ്പിച്ചില്ല. കാരണം ആള്‍ കമ്യൂണിസ്റ്റായത് തന്നെ. ഈ നിലക്കെല്ലാം ലക്ഷണമൊത്തൊരു കോണ്‍ഗ്രസ് കാരനെ തോല്‍പ്പിക്കാന്‍ സി.പി.എം നിയോഗിച്ചയാളായിരുന്നു കഴിഞ്ഞ ദിവസം മരിച്ച പ്രൊഫ. എം. കെ സാനു മാസ്റ്റര്‍.

സി.പി.എം സ്വതന്ത്രനായി മയില്‍ ചിഹ്നത്തില്‍ മത്സരിച്ച മാഷ് (1987)എല്ലാവരെയും അതിശയിപ്പിച്ചു കൊണ്ടായിരുന്നു 10032 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. അതെ, കൊച്ചിയുടെ പ്രിയപ്പെട്ട ജേക്കബ് സാറിനെ തോല്‍പ്പിച്ചത്. എറണാകുളത്തോ? സി. പി. എ മ്മോ എന്ന് കേരളം അന്ന് അതിശയിച്ചു പോയിരുന്നു. കോണ്‍ഗ്രസ് കോട്ടയിലേക്ക് കയറാന്‍ സി.പി.എമ്മിന്റെ ബുദ്ധിശാലയിലുദിച്ച ഈ രാഷ്ട്രീയ കൗശലത്തില്‍ അവര്‍ വിജയിച്ചെങ്കിലും സാനു മാസ്റ്ററെ ഈ വിജയം അല്‍പം പോലും സ്വാധീനിച്ചതായി തോന്നിയിട്ടില്ല. സി. പി. എമ്മിന്റെ സ്വതന്ത്രരില്‍ അധിക പേരും ആ പാര്‍ട്ടിക്കും സമൂഹത്തിന് തന്നെയും വലിയ ബാധ്യതയായി മാറുന്ന പുതുകാലത്ത് മാഷ് വേറിട്ടു തന്നെ നില്‍ക്കുന്നു.

രാഷ്ട്രീയം തനിക്ക് പറ്റിയ മേഖലയല്ലെന്ന് മാഷ് പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് രണ്ടാം ടേമിനൊന്നും മാഷ് നിന്നു കൊടുക്കാതിരുന്നത്. മാഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലവും വലിയ ഉത്സവങ്ങളായി മാറിയിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍, തോപ്പില്‍ ഭാസി എന്നിവരൊക്കെ അന്ന് തിരഞ്ഞെടുപ്പ് കാലത്ത് കൊച്ചിയില്‍ നിറഞ്ഞു. പ്രമേഹം കാരണം തോപ്പില്‍ ഭാസിയുടെ കാല്‍ മുറിച്ചു മാറ്റിയിരുന്നു. ഇതിനെപ്പറ്റി ഭാസി 'അ കാലി, എന്ന് സ്വയം പരിചയപ്പെടുത്തിയ തൊക്കെ അന്നത്തെ കാലത്തിന്റെ ഓര്‍മ. മാഷിന്റെ നിയമസഭ പ്രസംഗം കേള്‍ക്കാനായി മാത്രം സമയമറിഞ്ഞ് അക്കാലത്ത് ആളുകള്‍ സഭാവേദിയിലെത്തിയിരുന്നു.

ആരെയും അദ്ദേഹം നിരാശനാക്കിയില്ല. വാക്കുകളും ആശയങ്ങളും ഒഴുകി വന്നു. കൊച്ചി നഗരത്തില്‍ അടുത്ത കാലം വരെ നിറഞ്ഞു നിന്ന മൂന്ന് തലയെടുപ്പുകളായിരുന്നു ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍, പ്രൊഫ. എം. കെ. സാനു , ഡോ. സി.കെ രാമചന്ദ്രന്‍ എന്നിവര്‍. ഇനി അവശേഷിക്കുന്നത് ഡോ. സി. കെ രാമചന്ദ്രന്‍ മാത്രം. വര്‍ഷങ്ങളോളം കോഴിക്കോട്ട് ജീവിച്ച ഡോ. രാമചന്ദ്രന്‍ സമീപ കാലത്തായിരുന്നു കൊച്ചിയിലേക്ക് പോയത്. ഇനി അദ്ദേഹം തനിച്ചാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026