l o a d i n g

കായികം

ഗസ്സക്കൊപ്പം നില്‍ക്കുന്ന ഇറ്റാലിയന്‍ ആരാധകര്‍

മുനീര്‍ വാളക്കുട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2025

മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കൊലകളാണ് രണ്ടുവര്‍ഷത്തോളമായി ഗസ്സക്കുമേല്‍ ഇസ്രായേല്‍ നടത്തുന്നത്. ഭക്ഷണവും മരുന്നും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ചും പട്ടിണിക്കിട്ടും ഇസ്രായേലിന്റെ നരനായാട്ട് ഇപ്പോഴും തുടരുകയാണ്. കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരുമൊക്കെ ആ നരകയാതന അനുഭവിക്കുന്നത് നാം നിത്യേന കാണുകയാണ്. ഒരു സയണിസ്റ്റ് രാഷ്ട്രം കാലങ്ങളായി നടത്തിവരുന്ന കൊടിയ വംശഹത്യക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. ഫുട്‌ബോള്‍ മൈതാനങ്ങളിലും അത്തരം പ്രതിഷേധങ്ങള്‍ ഉയരാറുണ്ട്.

കഴിഞ്ഞയാഴ്ച ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇറ്റലി- ഇസ്രായേല്‍ മത്സരം നടന്ന ഡെബ്രസന്‍ ( ഹംഗറി) പട്ടണത്തിലെ നാഗ്യെര്‍ദേയ് മൈതാനവും അത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തിനു മുന്നോടിയായി മൈതാനത്ത് ഇസ്രായേല്‍ ദേശീയ ഗാനമുയരുമ്പോഴായിരുന്നു ഗാലറിയില്‍ ഇറ്റാലിയന്‍ ആരാധകരുടെ പ്രതിഷേധമുയര്‍ന്നത്. ഗാലറിയില്‍ നിന്നും മുഖം തിരിഞ്ഞുനിന്ന ആരാധകര്‍ ' സ്റ്റോപ്പ്' ബോര്‍ഡുകള്‍ ഉയര്‍ത്തി തങ്ങളുടെ പ്രതിഷേധം ഇസ്രായേലിനെ അറിയിച്ചു. ഇത് ആദ്യമല്ല ഇറ്റാലിയന്‍ ആരാധകര്‍ ഇസ്രായേലിന് യുദ്ധവിരുദ്ധ സന്ദേശം നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ബുഡാപെസ്റ്റില്‍ നടന്ന നാഷന്‍സ് ലീഗ് മത്സരത്തിലും ഇസ്രായേലിന്റെ ദേശീയ ഗാനമുയരുമ്പോള്‍ നിറഞ്ഞ കൂവലൂടെയാണ് ആരാധകര്‍ എതിരേറ്റത്. അതിനിടെ മാസങ്ങള്‍ക്ക് മുമ്പ് ലോകരാജ്യങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അഭ്യര്‍ത്ഥന തള്ളി ഗസ്സയിലെ നരഹത്യ തുടരുന്ന ഇസ്രായേലിനെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പരിശീലകരുടെ സംഘടന രംഗത്ത് എത്തിയിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇസ്രായേലിനെതിരെ ഇറ്റലി വിജയം നേടിയിരുന്നു. മത്സരശേഷം മുന്‍ താരവും ഇപ്പോഴത്തെ പരിശീലകനുമായ ഗെന്നാരോ ഗട്ടൂസയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
' കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന വിവാദ ടീമിനെ ( ഇസ്രായേല്‍) ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു. ഈ വിജയത്തില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. '
2023 ഒക്ടോബറിലാണ് ഇസ്രായേല്‍ ഗസ്സക്കുമേല്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഈ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ 65,000 ത്തോളം മനുഷ്യരാണ് അവിടെ കൊല്ലപ്പെട്ടത്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026