കൊച്ചി: ഐടി കമ്പനികളുടെ ഈറ്റില്ലമായ തൃക്കാക്കരയില്‍, നാടിന്റെ സ്പന്ദനമറിയുന്ന ഐടി പ്രൊജക്ട് എഞ്ചിനീയര്‍ ജനവിധി തേടുന്നു. തൃക്കാക്കര മുനിസിപ്പാലിറ്റി 16-ാം ഡിവിഷനിലാണ് (ഓലിക്കുഴി) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സുമിന മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് തേടുന്ന സുമിന, തന്റെ പ്രൊഫഷണല്‍ മികവും ആധുനിക കാഴ്ചപ്പാടുകളും പൊതുപ്രവര്‍ത്തനത്തില്‍ സംയോജിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തിരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കക്കാരിയാണെങ്കിലും ചിരപരിചിതയെപ്പോലെ ഓടിനടന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന സുമിന ഡിവിഷന്‍ നിവാസികള്‍ക്ക് ഇതിനകം പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. ജനങ്ങളെ സേവിക്കാന്‍ കൈവന്ന ഈ അവസരത്തെ ഒരു 'സുവര്‍ണ്ണാവസരമായാണ്' സുമിന കാണുന്നത്. പരമ്പരാഗത രാഷ്ട്രീയ ശൈലികളില്‍ നിന്നും മാറി, യുവത്വത്തിന്റെ ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനമാണ് സുമിന കാഴ്ചവെക്കുന്നത്.
കേവലം വാഗ്ദാനങ്ങള്‍ക്കപ്പുറം, വികസനത്തിന് "ഒരു വോട്ട്, മാറ്റത്തിന് ഒരു വോട്ട് "എന്ന മുദ്രാവാക്യവുമായി കൃത്യമായ പ്ലാനിംഗോടെയുള്ള വികസനമാണ് സുമിന മുന്നോട്ട് വെക്കുന്നത്. ഡിവിഷനിലെ ജനങ്ങളുടെ സഹകരണത്തോടെ, കാലഘട്ടത്തിന് അനുയോജ്യമായ ആധുനിക വികസന പദ്ധതികളാണ് ലക്ഷ്യമിടുന്നത്.
ടെക്കി എന്ന ലേബലിനപ്പുറം, സാധാരണക്കാരായ ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും സുമിന ഉറപ്പ് നല്‍കുന്നു.
പ്രചാരണ രംഗത്ത് സുമിന ഏറെ മുന്നേറിക്കഴിഞ്ഞു. ഡിവിഷനിലെ എല്ലാ വോട്ടര്‍മാരെയും പലതവണ കണ്ട് വോട്ട് അഭ്യര്‍ഥന നടത്തിക്കഴിഞ്ഞു. പ്രായഭേദമന്യേ വോട്ടര്‍മാര്‍ക്കിടയില്‍ സ്വീകാര്യമായ ഒരു മുഖമായി മാറാന്‍ ഇതിനകം സുമിനക്ക് കഴിഞ്ഞിട്ടുണ്ടെന്നത് ആത്മ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കടുത്ത മത്സരമുണ്ടെങ്കിലും
വിജയം തനിക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ്, മുൻ ഫെഡറൽ ബാങ്ക് ഐടി വിഭാഗം സോഫ്റ്റ് വെയർ എൻജിനീയറും നിലവിൽ സിട്രസ് ഇൻഫർ മാറ്റിക്സിൽ സീനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ ആണ് സുമിന.
എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആര്‍ജ്ജിക്കാന്‍ ഇതിനകം കഴിഞ്ഞിട്ടുണ്ടെന്നും, ജയപരാജയങ്ങള്‍ക്കപ്പുറം നാടിന്റെ വികസനത്തിനായി എന്നും ജനങ്ങള്‍ക്കൊപ്പം താനുണ്ടാകുമെന്നും സുമിന വ്യക്തമാക്കി.
Related News