l o a d i n g

കേരള

മാവേലിക്കര മുന്‍ എം.എല്‍.എ എം. മുരളി അന്തരിച്ചു; വിടവാങ്ങിയത് നിയമസഭയിലെ 'ബില്ലുകളുടെ തമ്പുരാന്‍'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 5, 2026

തിരുവനന്തപുരം: മാവേലിക്കരയുടെ മുന്‍ ജനപ്രതിനിധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ച ജനപ്രതിനിധി എന്ന ഖ്യാതിയോടെയാണ് അദ്ദേഹം രാഷ്ട്രീയ ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. നിലവില്‍ എ.ഐ.സി.സി അംഗമായിരുന്നു.

1991 മുതല്‍ തുടര്‍ച്ചയായി നാല് തവണ (20 വര്‍ഷം) മാവേലിക്കര മണ്ഡലത്തെ അദ്ദേഹം നിയമസഭയില്‍ പ്രതിനിധീകരിച്ചു. 1991-ല്‍ സി.പി.എമ്മിലെ കരുത്തനായ എസ്. ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തിയാണ് മുരളി ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് 2011 വരെ മണ്ഡലത്തില്‍ തോല്‍വി അറിയാതെ അദ്ദേഹം തുടര്‍ന്നു. 2011-ല്‍ കായംകുളത്തും പിന്നീട് ചെങ്ങന്നൂരിലും മത്സരിച്ചെങ്കിലും വിജയിച്ചില്ല. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഭരണ-സാംസ്‌കാരിക രംഗങ്ങളില്‍ വഴിത്തിരിവായ പല ആശയങ്ങളും ആദ്യമായി നിയമസഭയില്‍ അവതരിപ്പിച്ചത് എം. മുരളിയായിരുന്നു. മലയാള ഭാഷയ്ക്കായി ഒരു സര്‍വകലാശാല എന്ന ആശയം ആദ്യമായി സ്വകാര്യ ബില്ലായി സഭയില്‍ കൊണ്ടുവന്നത് അദ്ദേഹമാണ്. ഐ.എ.എസ് മാതൃകയില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കണമെന്ന വിപ്ലവകരമായ നിര്‍ദ്ദേശം 2001-ല്‍ ബില്ലിലൂടെ അദ്ദേഹം അവതരിപ്പിച്ചു. നിയമസഭാ രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി തേടിയ പ്രമേയങ്ങള്‍ സമര്‍പ്പിച്ചത് ഇദ്ദേഹത്തിന്റെ പേരിലാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് എം. മുരളി പൊതുരംഗത്ത് സജീവമായത്. 1972-77 കാലയളവില്‍ കെ.എസ്.യു ആലപ്പുഴ ജില്ലാ പ്രസിഡന്റായി. 1980-ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തി. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും (1982 മുതല്‍ 7 വര്‍ഷം) പ്രവര്‍ത്തിച്ചു.

എം.ജി സര്‍വകലാശാലയുടെ ആദ്യ സെനറ്റ് അംഗം, കെ.എസ്.ഇ.ബി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം, കെ.എസ്.എഫ്.ഇ ബോര്‍ഡ് ഡയറക്ടര്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മാവേലിക്കര ചെന്നിത്തല ചെറുകോലില്‍ മാധവന്‍ പിള്ളയുടെയും രാജമ്മയുടെയും മകനാണ്. രമാദേവിയാണ് ഭാര്യ.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026