l o a d i n g

കേരള

ചികില്‍സാ പിഴവെന്ന് ആരോപണം: പട്ടാമ്പിയില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 21, 2026

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. തൃത്താല മേഴത്തൂര്‍ കുളങ്ങര വീട്ടില്‍ നിസാര്‍ ബാഷയുടെ ഭാര്യ നൗഷിജ (29) ആണ് മരിച്ചത്. മതിയായ ചികില്‍സ നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി.

പ്രസവത്തിനായി ഈ മാസം 16-ാം തീയതിയാണ് നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രസവത്തിനായുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഗര്‍ഭപാത്രം വികസിച്ചില്ല. വ്യാഴാഴ്ച കഠിനമായ വേദനയും രക്തസ്രാവവും അനുഭവപ്പെട്ടെങ്കിലും 'നോക്കാം' എന്ന മറുപടി മാത്രമാണ് ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ അമിത ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടിട്ടും, രാവിലെ 10 മണിക്ക് ഡോക്ടര്‍ എത്തിയാലേ തുടര്‍നടപടികള്‍ തീരുമാനിക്കാനാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി ജീവനക്കാര്‍.

വെള്ളിയാഴ്ച രാവിലെ പത്തരയോടെ ആശുപത്രിയില്‍ വെച്ച് നൗഷിജ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വാണിയംകുളത്തെ പി.കെ ദാസ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് 45 മിനിറ്റ് മുന്‍പ് തന്നെ മരണം സംഭവിച്ചതായി സ്വകാര്യ ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് താലൂക്ക് ആശുപത്രി അധികൃതരുടെ വിശദീകരണം.

'ശ്വാസതടസ്സവും രക്തസ്രാവവും ഉണ്ടായപ്പോള്‍ ലഭിക്കേണ്ട പ്രാഥമിക ചികില്‍സ പോലും നൗഷിജയ്ക്ക് ലഭിച്ചില്ല. മരണശേഷം ചികില്‍സാ രേഖകള്‍ കൈമാറുന്നതിലും ആശുപത്രി അധികൃതര്‍ മനപ്പൂര്‍വം കാലതാമസം വരുത്തി.' - ബന്ധുക്കള്‍ ആരോപിച്ചു.

നൗഷിജയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നോ അതോ ആംബുലന്‍സില്‍ വെച്ചാണോ മരണം നടന്നത് എന്ന കാര്യത്തിലും നിലവില്‍ വ്യക്തതയില്ല. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026