l o a d i n g

ഗൾഫ്

ഇറാന്‍ ആക്രമണം: ഖത്തര്‍ വാതക നിലയങ്ങള്‍ക്ക് വന്‍ നാശനഷ്ടം; ആഗോള വിതരണം അഞ്ച് വര്‍ഷത്തേക്ക് തടസ്സപ്പെടുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 21, 2026

ദുബായ്: ഇറാന്‍-അമേരിക്ക യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍, ഖത്തറിലെ ഊര്‍ജ്ജ നിലയങ്ങള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണം ആഗോള വാതക വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക സമുച്ചയമായ റാസ് ലഫാനിലെ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രിയും ഖത്തര്‍ എനര്‍ജി സിഇഒയുമായ സാദ് അല്‍ കാബി അറിയിച്ചു.

ഇറാനിലെ സൗത്ത് പാഴ്സ് വാതക പാടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണമുണ്ടായത്.

ഇറാനിലെ എണ്ണ-വാതക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അതിന്റെ പ്രത്യാഘാതം മേഖലയിലാകെ ഉണ്ടാകുമെന്ന് താന്‍ നേരത്തെ തന്നെ അമേരിക്കയ്ക്കും മറ്റ് പങ്കാളിത്ത കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായി അല്‍ കാബി പറഞ്ഞു. എന്നാല്‍, യുദ്ധസമയത്ത് ഇത്തരം തടസ്സങ്ങള്‍ സ്വാഭാവികമാണെന്നും അത് നേരിടാന്‍ തയ്യാറെടുത്തിട്ടുണ്ടെന്നുമാണ് വൈറ്റ് ഹൗസ് ഇതിനോട് പ്രതികരിച്ചത്.

ഖത്തറിന്റെ ആകെ എല്‍എന്‍ജി കയറ്റുമതി ശേഷിയുടെ 17 ശതമാനം നിലച്ചു. ഇതിന്റെ ആഘാതം യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിതരണത്തെ അഞ്ച് വര്‍ഷത്തേക്ക് ബാധിക്കും. 2027-ഓടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. ഇത് ഫ്രാന്‍സ്, ജര്‍മ്മനി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വാതക വിതരണത്തെ ബാധിക്കും. വാതകം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന 26 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൂളിംഗ് ബോക്‌സുകള്‍ പൂര്‍ണ്ണമായും നശിച്ചു.

മേഖല 20 വര്‍ഷം പിന്നോട്ട്

യുദ്ധം ഗള്‍ഫ് മേഖലയുടെ സമ്പദ്വ്യവസ്ഥയെ 10 മുതല്‍ 20 വര്‍ഷം വരെ പിന്നോട്ടടിച്ചതായി അല്‍ കാബി പറഞ്ഞു. വിനോദസഞ്ചാരം, വ്യോമയാനം, വ്യാപാരം എന്നിവ പൂര്‍ണ്ണമായും നിലച്ചു. തുറമുഖങ്ങള്‍ വഴി ചരക്ക് നീക്കം നടക്കുന്നില്ല. എണ്ണ-വാതക വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സൗത്ത് പാഴ്സ് ആക്രമണത്തെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്നും, തന്റെ കമ്പനിക്കും രാജ്യത്തിനും നേരിട്ട ഈ ആഘാതം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ലെന്നും അല്‍ കാബി വികാരാധീനനായി പറഞ്ഞു.

Latest News

ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
ഐസ്‌ക്രീം കിട്ടാത്തതിനെച്ചൊല്ലി വിവാഹസല്‍ക്കാരത്തിനിടയില്‍ കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
July 13, 2026
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
'വാര്‍' ഉണ്ടായിരുന്നുവെങ്കില്‍ എന്തായേനേ ആ രണ്ട് ഗോള്‍?
July 9, 2026
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
ഫുട്‌ബോള്‍ ഭൂപടത്തിലെ വിടവ്: ലോകകപ്പില്‍ ആഫ്രിക്കന്‍ അറബ് കരുത്ത് വിജയം കാണുമ്പോള്‍ മിഡില്‍ ഈസ്റ്റ് പിന്നില്‍ പോകുന്നതെന്ത്?
July 9, 2026
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
പിഴയ്ക്കുന്ന സാംബാ ചുവടുകള്‍
July 8, 2026
 മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
മെസ്സിയുടെ കൈയിലെ കുഞ്ഞ്, കാലം സാക്ഷിയായൊരു ഫോട്ടോ
July 7, 2026
 അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
അപൂര്‍വ്വ രക്തഗ്രൂപ്പ് ദാദാക്കളെ തേടി ഖസീം സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് ഭനവനങ്ങളിലേക്ക്
July 7, 2026
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
റൊണാള്‍ഡോയുടെ കണ്ണീരോടെയുള്ള വിടവാങ്ങല്‍
July 7, 2026
 ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം തകര്‍ന്നു; പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് സ്‌പെയിന്‍ ക്വാര്‍ട്ടറിലേക്ക്
July 7, 2026
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
 അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
അര്‍ജന്റീന വിറച്ച് ജയിച്ച് ക്വാര്‍ട്ടറിലേക്ക്; വീരോചിത പോരാട്ടവുമായി കേപ് വേര്‍ഡെ പുറത്ത്
July 4, 2026