l o a d i n g

സാംസ്കാരികം

അല്‍ഉല മ്യൂസിക് കോംപറ്റീഷനില്‍ തിളങ്ങി സൗദി സംഗീതജ്ഞ; രാജ്യത്തെ വനിതകളുടെ വര്‍ധിച്ചുവരുന്ന സംഗീത പ്രേമത്തിന് അംഗീകാരം

അല്‍ഉലയിലെ 'മ്യൂസിക്കല്‍ റോഡില്‍' ഇനി സഞ്ചാരികളെ വരവേല്‍ക്കുക അബീറിന്റെ സംഗീതം

Thumbnail
Publisher By     പി.എം. മായിന്‍കുട്ടി
June 26, 2026

അല്‍ഉല: അല്‍ഉല മ്യൂസിക് കോംപറ്റീഷനില്‍ വിജയം വരിച്ച് സൗദി സംഗീതജ്ഞയും പിയാനിസ്റ്റുമായ അബീര്‍ ബലൂബൈദ്. രാജ്യത്തിന്റെ കലാ-സാംസ്‌കാരിക മേഖലയില്‍ സൗദി വനിതകള്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന വലിയ മുന്നേറ്റത്തിന്റെയും വര്‍ധിച്ചുവരുന്ന സംഗീത അഭിരുചിയുടെയും നേര്‍ചിത്രമായി മാറി ഈ വിജയം. ഡിസൈന്‍ സ്‌പേസ് അല്‍ഉലയില്‍ നടന്ന ചടങ്ങില്‍ അബീര്‍ ബലൂബൈദിനെ വിജയിയായി പ്രഖ്യാപിച്ചു.

സൗദിയിലെ സംഗീത പ്രതിഭകളെ കണ്ടെത്തുന്നതിനായി 'ആര്‍ട്‌സ് അല്‍ഉല' സംഘടിപ്പിച്ച മത്സരത്തില്‍, നൂറ്റമ്പതിലേറെ എന്‍ട്രികളെ പിന്നിലാക്കിയാണ് അബീര്‍ ഒന്നാമതെത്തിയത്. അല്‍ഉലയുടെ പ്രകൃതിസൗന്ദര്യത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയ 'ദി പാസേജ് ഓഫ് ലൈറ്റ്' (തരീഖ് അല്‍-നൂര്‍) എന്ന സംഗീത ശില്പമാണ് അബീറിനെ വിജയത്തിലെത്തിച്ചത്.

സൗദിയിലെ സംഗീത മേഖലയില്‍ ഇന്ന് വനിതകള്‍ നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണെന്നതിന് തെളിവാണ് ഈ വിജയം. വിധി നിര്‍ണ്ണയ സമിതിയുടെ അധ്യക്ഷന്‍ ഹാനി ഫറഹാത്ത് അബീറിന്റെ നേട്ടത്തെ പ്രകീര്‍ത്തിച്ചു. അബീര്‍ തന്റെ വിദ്യാര്‍ത്ഥിനി കൂടിയാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, സൗദിയിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കലാപരമായ ആശയങ്ങള്‍ അവിശ്വസനീയമാണെന്നും അവരുടെ കഴിവുകള്‍ രാജ്യത്തിന്റെ ഭാവിക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും പറഞ്ഞു.

അല്‍ഉലയിലേക്കുള്ള പ്രവേശന കവാടത്തില്‍ സജ്ജീകരിച്ചിരിക്കുന്ന 'മ്യൂസിക്കല്‍ റോഡില്‍' ഇനി സഞ്ചാരികളെ വരവേല്‍ക്കുന്നത് അബീറിന്റെ സംഗീതമായിരിക്കും. അല്‍ഉലയുടെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊള്ളുന്നതാണ് തന്റെ സംഗീത ശില്പമെന്ന് അബീര്‍ ബലൂബൈദ് പറഞ്ഞു. 2019-ല്‍ തന്റെ പിതാവ് അന്തരിച്ച സമയത്താണ് താന്‍ ഈ സംഗീതം ചിട്ടപ്പെടുത്തിയത്. അതിനാല്‍ തന്നെ വികാരങ്ങളുടെ വലിയൊരു മാറ്റം ഇതില്‍ അനുഭവിക്കാന്‍ സാധിക്കും. 'ദി പാസേജ് ഓഫ് ലൈറ്റ്' (തരീഖ് അല്‍-നൂര്‍) എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പം അല്‍ഉലയിലേക്ക് എത്തുന്ന സഞ്ചാരികളില്‍ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുന്നു. സൗദിയിലെ സംഗീത സമൂഹത്തിന്റെ വളര്‍ച്ചയെയും, ഒപ്പം അല്‍ഉലയുടെ സാംസ്‌കാരിക പൈതൃകത്തെയും ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ അബീറിന്റെ വിജയം കാരണമായിരിക്കുകയാണ്.

പലരും തങ്ങളുടെ ജീവിതവഴി മറ്റുള്ളവരുടെ നിര്‍ബന്ധത്തിനോ സാഹചര്യങ്ങള്‍ക്കോ അനുസരിച്ച് തിരഞ്ഞെടുക്കുമ്പോള്‍, സ്വന്തം സ്വപ്നമായ സംഗീതത്തെ നെഞ്ചിലേറ്റി ചരിത്രം കുറിച്ച വ്യക്തിയാണ് സൗദി അറേബ്യയിലെ ആദ്യ വനിതാ പിയാനിസ്റ്റായ അബീര്‍ ബലൂബൈദ്. കുട്ടിക്കാലം മുതല്‍ പിയാനോയോട് തോന്നിയ അടങ്ങാത്ത അഭിനിവേശമാണ് അബീറിനെ ഈ നേട്ടത്തിലെത്തിച്ചത്.

തന്റെ ഒമ്പതാം വയസ്സിലാണ് അബീര്‍ ആദ്യമായി പിയാനോ കാണുന്നത്. അതൊരു 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നുവെന്ന് അബീര്‍ ഓര്‍ക്കുന്നു. അന്ന് ആ പിയാനോയില്‍ സ്പര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിന്നീട് ഇഫാത്ത് സര്‍വകലാശാലയില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ ആ പിയാനോ സ്വന്തം പോലെ ഉപയോഗിക്കാന്‍ അവസരം ലഭിച്ചു. 'പഠനത്തിനിടയിലും ഞാന്‍ എപ്പോഴും പിയാനോയില്‍ സമയം ചെലവഴിച്ചു. അതൊരു ആത്മീയ അനുഭവമായിരുന്നു, ഒപ്പം പിയാനോയുടെ ശാസ്ത്രീയമായ വശങ്ങളും എന്നെ ആകര്‍ഷിച്ചു,' അവര്‍ പറയുന്നു.

പിതാവിന്റെ വലിയ പിന്തുണയാണ് അബിറിനെ സംഗീതജ്ഞയാക്കി മാറ്റിയത്. ഭാവിയെക്കുറിച്ച് ആശങ്കയുള്ള ഏതൊരു മാതാപിതാക്കളെയും പോലെ, അന്ന് സംഗീതം ഒരു തൊഴിലായി കാണാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആദ്യം ആര്‍ക്കിടെക്ചര്‍ ബിരുദം നേടാന്‍ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചു. 'സൗദി വിഷന്‍ 2030 വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇപ്പോള്‍ ഞാന്‍ സംഗീതത്തെ പൂര്‍ണ്ണസമയ തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ആര്‍ക്കിടെക്ചര്‍ പഠനം എന്റെ സര്‍ഗ്ഗാത്മകതയെ വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്,' അബീര്‍ പറയുന്നു. സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഓടി, സൗദിയിലെ വനിതകള്‍ക്ക് വലിയൊരു മാതൃകയായി മാറിയിരിക്കുകയാണ് ഇന്ന് അബീര്‍ ബലൂബൈദ്. സംഗീതത്തിലെ അബീറിന്റെ ഈ യാത്ര രാജ്യത്തെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്.


Latest News

അല്‍ഉല മ്യൂസിക് കോംപറ്റീഷനില്‍ തിളങ്ങി സൗദി സംഗീതജ്ഞ; രാജ്യത്തെ വനിതകളുടെ വര്‍ധിച്ചുവരുന്ന സംഗീത പ്രേമത്തിന് അംഗീകാരം
അല്‍ഉല മ്യൂസിക് കോംപറ്റീഷനില്‍ തിളങ്ങി സൗദി സംഗീതജ്ഞ; രാജ്യത്തെ വനിതകളുടെ വര്‍ധിച്ചുവരുന്ന സംഗീത പ്രേമത്തിന് അംഗീകാരം
June 26, 2026
ഇറാനുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ നിബന്ധനകള്‍ക്കു വിധേയമെന്ന് ജിസിസി രാജ്യങ്ങള്‍
ഇറാനുമായുള്ള വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ നിബന്ധനകള്‍ക്കു വിധേയമെന്ന് ജിസിസി രാജ്യങ്ങള്‍
June 26, 2026
 വെനിസ്വേലയില്‍ ഇരട്ട ഭൂചലനം: നിരവധി മരണം, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്; വന്‍ നാശനഷ്ടങ്ങള്‍
വെനിസ്വേലയില്‍ ഇരട്ട ഭൂചലനം: നിരവധി മരണം, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്; വന്‍ നാശനഷ്ടങ്ങള്‍
June 25, 2026
 ബ്രിട്ടന്റെ മണ്ണില്‍ മലബാര്‍ രുചിയൊരുക്കി ബഷീറും ഹന്നയും : 'ഹാന്‍സ് കിച്ചണ്‍' വിജയഗാഥ
ബ്രിട്ടന്റെ മണ്ണില്‍ മലബാര്‍ രുചിയൊരുക്കി ബഷീറും ഹന്നയും : 'ഹാന്‍സ് കിച്ചണ്‍' വിജയഗാഥ
June 24, 2026
എയര്‍ബസ് A380 വിമാനങ്ങളില്‍ വിള്ളല്‍; എമിറേറ്റ്‌സ് അടിയന്തര പരിശോധന തുടങ്ങുന്നു
എയര്‍ബസ് A380 വിമാനങ്ങളില്‍ വിള്ളല്‍; എമിറേറ്റ്‌സ് അടിയന്തര പരിശോധന തുടങ്ങുന്നു
June 24, 2026
ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ്; യുഎഇയില്‍ മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശനം
ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ്; യുഎഇയില്‍ മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശനം
June 24, 2026
സത്യപ്രതിജ്ഞാ ചട്ടലംഘനം: തിരുവനന്തപുരം നഗരസഭയിലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി
സത്യപ്രതിജ്ഞാ ചട്ടലംഘനം: തിരുവനന്തപുരം നഗരസഭയിലെ 20 ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി
June 24, 2026
മമ്മൂട്ടി പത്മ പുരസ്‌കാരം ഏറ്റുവാങ്ങി; കുടുംബമൊത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മമ്മൂട്ടി പത്മ പുരസ്‌കാരം ഏറ്റുവാങ്ങി; കുടുംബമൊത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 23, 2026
വായനയെന്ന സൗഖ്യം
വായനയെന്ന സൗഖ്യം
June 23, 2026
ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ 18 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു;  54 പേര്‍ക്ക് പരിക്ക്
ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ സ്‌ഫോടനത്തില്‍ കാണാതായ 18 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; 54 പേര്‍ക്ക് പരിക്ക്
June 22, 2026