l o a d i n g

ഗൾഫ്

ഹജ് തീര്‍ത്ഥാടകര്‍ മിനായിലേക്ക്; തര്‍വിയ്യ ദിനത്തിന് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
June 4, 2025

മിന - വിശുദ്ധ ഹജിന്റെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ച് ഇന്ന് രാവിലെ മുതല്‍ (ദുല്‍ഹജ് എട്ടാം തീയതി ബുധനാഴ്ച) തീര്‍ത്ഥാടകര്‍ മിനായിലേക്ക് എത്തിച്ചേര്‍ന്നു. തര്‍വിയ്യയുടെ ദിനം മിനയില്‍ ചിലവഴിച്ചുകൊണ്ട്, അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും പ്രതീക്ഷിച്ചും, പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ) ചര്യകള്‍ പിന്തുടര്‍ന്നും, തല്‍ബിയ്യത്തും, തസ്ബീഹും, തക്ബീറും ഉരുവിട്ടും ആത്മീയ നിര്‍വൃതിയോടെയാണ് തീര്‍ത്ഥാടകര്‍ മിനായില്‍ സംഗമിച്ചത്.

ഇഹ്റാമിലുള്ളവരും അല്ലാത്തവരുമായ തീര്‍ത്ഥാടകര്‍ തര്‍വിയ്യ ദിനത്തില്‍ മിനായിലെത്തി അവിടെ രാപാര്‍ക്കുന്നത് സ്ഥിരീകരിച്ച സുന്നത്താണെന്ന് ശരീഅത്ത് വ്യക്തമാക്കുന്നു. മക്കയുടെ അകത്തും പുറത്തുമുള്ള സ്ഥലങ്ങളില്‍നിന്ന് ഉംറ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ക്ക് മിനായിലേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. ദുല്‍ഹജ് ഒന്‍പതാം തീയതി സൂര്യോദയത്തിന് ശേഷം അറഫായിലേക്ക് പുറപ്പെടുന്നതുവരെ തീര്‍ത്ഥാടകര്‍ മിനായില്‍ തങ്ങും. അറഫായിലെ 'നഫ്ര' കഴിഞ്ഞ് മുസ്ദലിഫയില്‍ രാപാര്‍ത്തതിന് ശേഷം, ദുല്‍ഹജ്ജ് 10, 11, 12, 13 തീയതികളില്‍ മിനായില്‍ തിരിച്ചെത്തി മൂന്ന് ജംറകളില്‍ കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കും.

മക്കയ്ക്കും മുസ്ദലിഫയ്ക്കും ഇടയിലായി, മസ്ജിദുല്‍ ഹറാമില്‍നിന്ന് ഏഴ് കിലോമീറ്റര്‍ വടക്ക് കിഴക്കായിട്ടാണ് മിന സ്ഥിതി ചെയ്യുന്നത്. ഹറമിന്റെ അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്ന ഇത് വടക്കും തെക്കും പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടതാണ്. ഹജ് സീസണില്‍ മാത്രമാണ് ഇവിടെ ആളുകള്‍ താമസിക്കുന്നത്. മക്കയുടെ ഭാഗത്ത് ജംറത്തുല്‍ അഖബയും മുസ്ദലിഫയുടെ ഭാഗത്ത് വാദി മുഹ്‌സറും മിനയുടെ അതിര്‍ത്തികളാണ്.

ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള സ്ഥലമാണ് മിന. അല്ലാഹുവിന്റെ പ്രവാചകന്‍ ഇബ്രാഹിം നബി (അ) കല്ലെറിയുകയും ഇസ്മായില്‍ നബിക്ക് (അ) വേണ്ടി ബലിയറുക്കുകയും ചെയ്തത് ഇവിടെ വെച്ചാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്റെ വിടവാങ്ങല്‍ ഹജില്‍ ഈ കര്‍മ്മങ്ങളെല്ലാം സ്ഥിരീകരിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു. മുസ്ലിംകള്‍ അദ്ദേഹത്തിന്റെ മാതൃക പിന്തുടര്‍ന്ന് കല്ലെറിയുകയും ബലിയറുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്യുന്നു.

മിനായിലെ ചരിത്രപരമായ അടയാളങ്ങളില്‍ ജംറകള്‍ക്ക് കല്ലെറിയാനായി ഉപയോഗിക്കുന്ന മൂന്ന് തൂണുകളും, ഖൈഫ് പള്ളിയും ഉള്‍പ്പെടുന്നു. ഖൈഫ് പള്ളിക്ക് ഈ പേര് ലഭിച്ചത് കുന്നിന്‍ ചെരിവില്‍നിന്ന് താഴ്ന്ന് ജലധാരയുടെ മുകളിലേക്ക് ഉയര്‍ന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ്. ഇത് മിന പര്‍വതത്തിന്റെ തെക്കന്‍ ചരിവിലാണ്, ചെറിയ ജംറയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. യസീദ് ഇബ്‌നുല്‍ അസ്‌വദ് പറഞ്ഞു: 'ഞാന്‍ പ്രവാചകന്റെ (സ) കൂടെ ഹജ് നിര്‍വഹിക്കുകയും ഖൈഫ് പള്ളിയില്‍ അദ്ദേഹത്തോടൊപ്പം പ്രഭാത നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു.' ഈ പള്ളി ഇന്നും നിലനില്‍ക്കുന്നു. ഇതിന്റെ പ്രാധാന്യം കാരണം ഹിജ്‌റ 1407-ല്‍ ഇത് വികസിപ്പിക്കുകയും പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ട്.

മിനായില്‍ നടന്ന പ്രശസ്തമായ ചരിത്ര സംഭവങ്ങളില്‍ ഒന്നാം അഖബ ഉടമ്പടിയും രണ്ടാം അഖബ ഉടമ്പടിയും ഉള്‍പ്പെടുന്നു. ഹിജ്‌റ 12-ാം വര്‍ഷം ഔസ്, ഖസ്റജ് ഗോത്രങ്ങളില്‍ നിന്നുള്ള 12 പേര്‍ റസൂലുല്ലാഹിയുമായി (സ) ഉടമ്പടി ചെയ്തതാണ് ഒന്നാം ഉടമ്പടി. ഹിജ്‌റ 13-ാം വര്‍ഷം ഹജിനിടെ മദീനയില്‍ നിന്നുള്ള 73 പുരുഷന്മാരും രണ്ട് സ്ത്രീകളും ഇതേ സ്ഥലത്ത് വെച്ച് റസൂലുല്ലാഹിയുമായി (സ) ഉടമ്പടി ചെയ്തതാണ് രണ്ടാം ഉടമ്പടി. ഇത് ജംറത്തുല്‍ അഖബയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു. ഈ വാര്‍ഷികം അനുസ്മരിച്ച്, അന്‍സാറുകള്‍ റസൂലുല്ലാഹിയെ (സ) സഹായിക്കാന്‍ പ്രതിജ്ഞയെടുത്ത ഈ സംഭവത്തിന്റെ സ്മരണാര്‍ത്ഥം ഹിജ്‌റ 144-ല്‍ അബ്ബാസി ഖലീഫ അബൂ ജഅ്ഫര്‍ അല്‍ മന്‍സൂര്‍ സബീര്‍ പര്‍വതത്തിന്റെ താഴ്വരയില്‍ അഖബ ഉടമ്പടിക്ക് അടുത്തായി ഒരു പള്ളി നിര്‍മ്മിച്ചു.

സൂറത്തുല്‍ മുര്‍സലാത്ത് മിനായില്‍ വെച്ചാണ് അവതരിച്ചത്. അബ്ദുല്ലാഹ് (റ) നിവേദനം ചെയ്തതായി ബുഖാരി രേഖപ്പെടുത്തുന്നു: ഞങ്ങള്‍ പ്രവാചകന്‍ (സ) യോടൊപ്പം മിനായിലെ ഒരു ഗുഹയിലായിരിക്കുമ്പോള്‍ സൂറത്തുല്‍ മുര്‍സലാത്ത് അദ്ദേഹത്തിന് അവതരിച്ചു. അദ്ദേഹം അത് പാരായണം ചെയ്യുകയായിരുന്നു, ഞാന്‍ അത് അദ്ദേഹത്തിന്റെ വായില്‍ നിന്ന് സ്വീകരിക്കുകയായിരുന്നു.

സൗദി സര്‍ക്കാര്‍ മിനായ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായതെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹജ് കര്‍മ്മങ്ങള്‍ ആത്മീയമായും മനസ്സമാധാനത്തോടെയും നിര്‍വഹിക്കാന്‍ സാധിക്കുന്നതിനായി തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ, വൈദ്യസഹായം, ഭക്ഷണം, ഗതാഗത സേവനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

Photo

Latest News

ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
ഈ വർഷത്തെ ഹജ്ജ് വിജയകരമായി പൂർത്തിയായി; സുരക്ഷയും മികച്ച സേവനങ്ങളും ഉറപ്പാക്കിയെന്ന് സൗദി അറേബ്യ
May 30, 2026
 ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം വന്‍ ജനപങ്കാളിത്തത്തോടെ സംസ്‌കരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
May 30, 2026
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ഗൃഹനാഥന് ദാരുണാന്ത്യം
May 30, 2026
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
ദുബായ് സന്ദര്‍ശിക്കാനെത്തിയ മലയാളി യുവാവിന് 45 കോടിയുടെ 'ബിഗ് ടിക്കറ്റ്' ഭാഗ്യം
May 30, 2026
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരെ വീണ്ടും ആക്രമണം: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്
May 30, 2026
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
മക്ക: ഒ.ഐ.സി.സി മക്ക കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളോടനുബന്ധിച്ചുള്ള വളണ്ടിയര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍
May 30, 2026
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
ഇസ്ലാമാബാദില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍; ഉറ്റുനോക്കി മാധ്യമലോകം
April 11, 2026
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
യുഎഇയില്‍ മഴ തുടരുന്നു: ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ്, വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ്
April 11, 2026
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
കിഴക്കന്‍ പ്രവിശ്യയില്‍ കവര്‍ച്ചയും കൊലപാതകവും നടത്തിയ രണ്ട് പേരുടെ വധശിക്ഷ നടപ്പിലാക്കി
April 11, 2026
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍  ജിദ്ദ യാത്രയയപ്പ് നല്‍കി
ബഷീര്‍ കുപ്പിയാന് പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ജിദ്ദ യാത്രയയപ്പ് നല്‍കി
April 11, 2026