l o a d i n g

ഇന്ത്യ

മധ്യപ്രദേശിലെ മതംമാറ്റ കേസുകള്‍ കൂടുതലും വെറുതെവിടുന്നു, മിക്കതും കളളക്കേസുകള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 6, 2025


ഭോപ്പാല്‍: 'ലവ് ജിഹാദ്' വിരുദ്ധ നിയമമെന്ന പേരില്‍ കുപ്രസിദ്ധി നേടിയ മധ്യപ്രദേശിലെ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവരുടെ എണ്ണമാണ് കൂടുതലെന്ന് റിപ്പോര്‍ട്ട്. പോലീസ് എടുക്കുന്നത് കൂടുതലും കള്ളക്കേസുകളാണ് എന്നതാണ് ഇതിന് പ്രധാന കാരണം.

മധ്യപ്രദേശ് നിയമസഭയില്‍ മോഹന്‍ യാദവ് സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം, 2020 ജനുവരി 1 മുതല്‍ 2025 ജൂലൈ 15 വരെ സംസ്ഥാനത്തുടനീളം 283 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 197 കേസുകള്‍ വിവിധ കോടതികളില്‍ വിചാരണയിലാണ്. ബാക്കി 86 കേസുകളില്‍ 50 എണ്ണത്തിലും പ്രതികളെ കോടതി വെറുതെവിട്ടു. അതായത്, 58 ശതമാനം കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി.

വിവിധ കോടതികള്‍ ശിക്ഷ വിധിച്ചത് ഏഴ് കേസുകളില്‍ മാത്രമാണ്. നാല്‍ഖേഡ, ബുര്‍ഹാന്‍പൂര്‍ ജില്ലകളിലെ ഓരോ കേസുകളില്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മന്ദ്സൂര്‍ ജില്ലയിലെ ഒരു കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. മറ്റ് നാല് കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.

പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടാന്‍ പ്രധാന കാരണം തെളിവുകളുടെ അഭാവവും ഇരകളായ സ്ത്രീകള്‍ വിചാരണയ്ക്കിടെ മൊഴി മാറ്റിയതുമാണെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. 'പല കേസുകളിലും സ്ത്രീകള്‍ കോടതിയില്‍ പറഞ്ഞത് തങ്ങള്‍ മറ്റുമതത്തില്‍പ്പെട്ട പുരുഷനുമായി സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നും, ഭയമോ, ഭീഷണിയോ, നിര്‍ബന്ധമോ ഇല്ലാതെയാണ് അദ്ദേഹത്തോടൊപ്പം ജീവിക്കുന്നതെന്നുമാണ്,' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചില കേസുകളില്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ സാമൂഹിക സമ്മര്‍ദ്ദം കാരണമാണ് പരാതി നല്‍കിയത്. പിന്നീട് കോടതിയില്‍ വെച്ച് ഇവരും മൊഴിമാറ്റി. ഇതും പ്രതികളെ വെറുതെ വിടാന്‍ കാരണമായി.

രജിസ്റ്റര്‍ ചെയ്ത 283 കേസുകളില്‍ 71 കേസുകളിലെ ഇരകള്‍ 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്‍ഡോറിലാണ്, 74 കേസുകള്‍. ഭോപ്പാലില്‍ 33 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

സംസ്ഥാനത്തെ ഈ നിയമപ്രകാരമുള്ള എല്ലാ കേസുകളും അന്വേഷിക്കാന്‍ 2025 മെയ് മാസത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ബലപ്രയോഗം, ഭീഷണി, തെറ്റിദ്ധാരണ എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനം തടയുന്നതിനാണ് നിയമം നടപ്പിലാക്കിയത്. മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍, ജില്ലാ മജിസ്‌ട്രേറ്റിന് 60 ദിവസം മുന്‍പ് വിവരം അറിയിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026