l o a d i n g

ഗൾഫ്

റിയാദില്‍ അഞ്ചുവര്‍ഷത്തേക്ക് കെട്ടിട വാടക വര്‍ധിപ്പിക്കരുതെന്ന് ഉത്തരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 25, 2025




റിയാദ്: തലസ്ഥാന നഗരമായ റിയാദിലെ വാടക വര്‍ധിപ്പിക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വര്‍ധിച്ചു വരുന്ന വാടക നിരക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ മുന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടക്കമിട്ടു. റിയാദിലെ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റ് നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനങ്ങള്‍. ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യവും നിയന്ത്രിതവുമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

പുതിയ നിയമങ്ങള്‍ അനുസരിച്ച്, ക്യാബിനറ്റ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അതനുസരിച്ച്
റിയാദിന്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ സ്ഥലങ്ങളുടെ വാടക തുക അടുത്ത അഞ്ച് വര്‍ഷത്തേക്ക് വര്‍ദ്ധിപ്പിക്കാന്‍ പാടില്ല. 2025 സെപ്റ്റംബര്‍ 25 (ഹിജ്‌റ 1447, റബിഅ് അല്‍-ഥാനി 3) മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. നിലവിലുള്ളതോ പുതിയതോ ആയ കരാറുകളില്‍ വാടക വര്‍ധിപ്പിക്കാന്‍ ഭൂവുടമക്ക് സാധിക്കില്ല. ആവശ്യമെങ്കില്‍ ഈ നിയമം രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.

റിയാദിലെ ഒഴിഞ്ഞുകിടക്കുന്ന വാണിജ്യ, താമസ സ്ഥലങ്ങളുടെ വാടക, മുന്‍ കരാറിലെ വാടക നിരക്കനുസരിച്ച് നിര്‍ണ്ണയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആദ്യമായി വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ വാടക ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള ധാരണയനുസരിച്ച് തീരുമാനിക്കും.

എല്ലാ വാടക കരാറുകളും 'ഇജാര്‍' നെറ്റ്വര്‍ക്കില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. 'ഇജാര്‍' വഴി രജിസ്റ്റര്‍ ചെയ്യാത്ത കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനായി ഭൂവുടമ അപേക്ഷ നല്‍കണം. വാടകക്കാരനും ഇതിനായി അപേക്ഷ നല്‍കാനുള്ള അവകാശമുണ്ട്. കരാര്‍ വിവരങ്ങളെക്കുറിച്ച് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ 60 ദിവസത്തിനകം ജനറല്‍ അതോറിറ്റി ഫോര്‍ റിയല്‍ എസ്റ്റേറ്റിന് പരാതി നല്‍കാം. ഈ കാലയളവിനുള്ളില്‍ പരാതികളില്ലെങ്കില്‍ കരാര്‍ വിവരങ്ങള്‍ ശരിയാണെന്ന് കണക്കാക്കും.

ഈ പുതിയ നിയമങ്ങള്‍ റിയാദിലെ വാടക വിപണിയില്‍ സ്ഥിരത കൊണ്ടുവരുമെന്നും താമസക്കാര്‍ക്ക് ആശ്വാസമാകുമെന്നും കരുതപ്പെടുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026