l o a d i n g

ഗൾഫ്

സൗദി തൊഴില്‍ രംഗത്തെ പരിഷ്‌കാരങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 9, 2025

റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒട്ടേറെ പരിഷ്‌കാരങ്ങളും സൗദി അറേബ്യ അടുത്തിടെ നടപ്പാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം ശമ്പളം വൈകിയാല്‍ തൊഴിലുടമയുടെ (സ്‌പോണ്‍സര്‍) അനുമതിയില്ലാതെ സ്ഥാപനം മാറാനുള്ള അവസരമാണ്. കഫാല സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ 'തൊഴില്‍ കരാര്‍ മെച്ചപ്പെടുത്തല്‍ സംരംഭം' (Contractual Relationship Improvement Initiative) ത്തിന്റെ പ്രധാനപ്പെട്ട ഒരു നടപടിയാണിത്.

ഈ പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍:

1. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള മാനദണ്ഡം. തൊഴിലുടമയുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് സ്ഥാപനം മാറാന്‍ അവസരം ലഭിക്കുന്നു.
തുടര്‍ച്ചയായ മൂന്ന് മാസം ശമ്പളം വൈകിയാല്‍: തുടര്‍ച്ചയായി മൂന്ന് മാസം ശമ്പളം ലഭിക്കാതിരിക്കുകയോ വൈകുകയോ ചെയ്താല്‍, നിലവിലെ ഇഖാമ കാലാവധിയുണ്ടെങ്കില്‍ പോലും തൊഴിലുടമയുടെ അനുമതിയില്ലാതെ പുതിയ സ്ഥാപനത്തിലേക്ക് മാറാന്‍ തൊഴിലാളിക്ക് കഴിയും.

ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ടും തൊഴിലുടമ അത് പുതുക്കാതിരുന്നാലും തൊഴിലാളി എത്തി 90 ദിവസത്തിനുള്ളില്‍ 'ഖിവ' (Qiwa) പോര്‍ട്ടലില്‍ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാലും തൊഴിലാളിക്ക് സ്ഥാപനം മാറാം.

2. നിയമപരമായ അടിത്തറയും നിരീക്ഷണ സംവിധാനവും
തൊഴില്‍ കരാറുകള്‍ കോടതിയുടെ നിരീക്ഷണത്തിലാകുന്നതും നിയമലംഘനങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതും പ്രധാനമായും രണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാണ്:

എ. വേതന സംരക്ഷണ സംവിധാനം (WPS - Wage Protection System)
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം അംഗീകൃത ബാങ്കുകള്‍ വഴിയോ ഇ-വാലറ്റുകള്‍ വഴിയോ ഇലക്ട്രോണിക് ആയി നല്‍കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം (MHRSD) നിര്‍ബന്ധമാക്കുന്നു. ഇത് ശമ്പള വിതരണം കൃത്യ സമയത്താണോ, കരാറില്‍ പറഞ്ഞ തുക തന്നെയാണോ നല്‍കുന്നത് എന്ന് മന്ത്രാലയത്തിന് കൃത്യമായി നിരീക്ഷിക്കാന്‍ സഹായിക്കും.

ബി. മദദ് (Mudad) & ഖിവ (Qiwa) പ്ലാറ്റ്ഫോമുകള്‍
ഓരോ മാസവും ശമ്പളം നല്‍കുന്നതിനു മുന്‍പ് അതിന്റെ പേ സ്ലിപ്പ് വിവരങ്ങള്‍ തൊഴിലുടമകള്‍ 'മദദ്' പ്ലാറ്റ്ഫോമില്‍ അപ്ഡേറ്റ് ചെയ്യണം. ഇത് വേതനം കൃത്യസമയത്ത് നല്‍കുന്നു എന്ന് ഉറപ്പാക്കുന്നു. പുതിയ നിയമപ്രകാരം, ഈ പ്ലാറ്റ്ഫോമുകള്‍ നീതിന്യായ വകുപ്പുമായി ബന്ധിപ്പിക്കും. ഇതോടെ, തൊഴില്‍ കരാറുകള്‍, വേതനം, മറ്റ് നിയമലംഘനങ്ങള്‍ എന്നിവയെല്ലാം കോടതി നിരീക്ഷണത്തിലാകും (Court Monitoring). ശമ്പളം ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നല്‍കുന്നത് എന്നതിനാല്‍, വേതനം വൈകുകയോ കുടിശ്ശിക വരുത്തുകയോ ചെയ്താല്‍ ബാങ്ക് രേഖകള്‍ തൊഴിലാളിക്ക് കോടതിയില്‍ തെളിവായി സമര്‍പ്പിക്കാന്‍ സാധിക്കും.

3. ലംഘനമുണ്ടായാല്‍ തൊഴിലുടമയെ ബാധിക്കുന്ന കാര്യങ്ങള്‍
ശമ്പളം വൈകിയാല്‍ തൊഴിലുടമയ്‌ക്കെതിരെ (കമ്പനിക്കെതിരെ) സൗദി മന്ത്രാലയം കര്‍ശന നടപടികള്‍ സ്വീകരിക്കും. 2 മാസം വൈകിയാല്‍: വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും പുതുക്കുന്നതുമൊഴികെയുള്ള മിക്ക സര്‍ക്കാര്‍ സേവനങ്ങളും തൊഴിലുടമയ്ക്ക് നിഷേധിക്കപ്പെടും (Freeze). 3 മാസം വൈകിയാല്‍: തൊഴിലുടമയുടെ എല്ലാ സര്‍വീസുകളും പൂര്‍ണ്ണമായി തടസ്സപ്പെടുത്തും (Full Suspension). കൂടാതെ, തൊഴിലാളിക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സ്ഥാപനം മാറാം. ശമ്പളം വൈകുന്നതിനുള്ള കാരണം ബോധിപ്പിക്കാന്‍ തൊഴിലുടമയ്ക്ക് 10 ദിവസം സമയം ലഭിക്കും. ഈ വിശദീകരണം 3 ദിവസത്തിനുള്ളില്‍ സ്വീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാന്‍ തൊഴിലാളിക്ക് അവസരമുണ്ട്. തൊഴിലാളി പ്രതികരിച്ചില്ലെങ്കില്‍ തൊഴിലുടമയുടെ വിശദീകരണം സ്വയമേവ അംഗീകരിക്കപ്പെടും.

4. തൊഴിലാളികള്‍ക്കുള്ള നേട്ടം
ചൂഷണം ഇല്ലാതാക്കുന്നു: കഫാല സമ്പ്രദായത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ചൂഷണങ്ങള്‍, പ്രത്യേകിച്ചും ശമ്പളം വൈകിപ്പിച്ച് തൊഴിലാളിയെ ബന്ധിയാക്കുന്ന അവസ്ഥ, ഈ നിയമത്തിലൂടെ ഇല്ലാതാക്കുന്നു. തൊഴില്‍ മാറ്റ സ്വാതന്ത്ര്യം: തൊഴിലുടമയുടെ 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' (NOC) ഇല്ലാതെ തന്നെ നിയമപരമായ കാരണങ്ങളാല്‍ സ്ഥാപനം മാറാന്‍ കഴിയുന്നത് തൊഴിലാളിക്ക് തൊഴില്‍ വിപണിയില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. വേതന ഇന്‍ഷുറന്‍സ്: 2024 ഒക്ടോബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വന്ന വേതന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, ഒരു സ്ഥാപനത്തിലെ 80% തൊഴിലാളികള്‍ക്ക് ആറുമാസത്തേക്ക് വേതനം ലഭിക്കാതെ വന്നാല്‍, ഏകദേശം 17,500 സൗദി റിയാല്‍ വരെ ഇന്‍ഷുറന്‍സ് ആയി ലഭിക്കാനും നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാനും സാധ്യതയുണ്ട്.

വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ തൊഴില്‍ രംഗത്ത് കൊണ്ടുവരുന്ന സുതാര്യതയും പരിഷ്‌കരണങ്ങളും പ്രവാസി തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതാണ്.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026