l o a d i n g

ഗൾഫ്

അറബ് ലോകത്തിന് അഭിമാനമായി, ആദ്യത്തെ സൗദി നോബേല്‍ ജേതാവ്: ഡോ. ഉമര്‍ ബിന്‍ യൂനുസ് യാഗി എന്ന അതുല്യപ്രതിഭ

Thumbnail
Publisher By     എ.എം. സജിത്ത്
October 9, 2025

ജിദ്ദ- ശാസ്ത്രലോകത്തെ പരമോന്നത ബഹുമതിയായ രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം സൗദി പൗരനും പ്രമുഖ രസതന്ത്രജ്ഞനുമായ ഡോ. ഉമര്‍ ബിന്‍ യൂനുസ് യാഗിക്ക് ലഭിച്ചത് സൗദി അറേബ്യക്കും അറബ് ലോകത്തിനും ചരിത്രനേട്ടമായി. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ സൗദി പൗരനാണ് ഉമര്‍ യാഗി.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ (ബെര്‍ക്ക്ലി) പ്രൊഫസറായ ഇദ്ദേഹം, ജപ്പാനിലെ പ്രൊഫ. സുസുമു കിറ്റഗാവ, ഓസ്ട്രേലിയയിലെ പ്രൊഫ. റിച്ചാര്‍ഡ് റോബ്സണ്‍ എന്നിവരുമായാണ് 2025-ലെ നോബേല്‍ സമ്മാനം പങ്കിട്ടത്. 'മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകള്‍' (Metal-Organic Frameworks - MOFs) വികസിപ്പിച്ചതിനാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് മൂവരെയും ആദരിച്ചത്.

ലോകത്തിന് വെളിച്ചമായ കണ്ടെത്തല്‍

തന്മാത്രാ നിര്‍മ്മാണ ബ്ലോക്കുകള്‍ ഉപയോഗിച്ച് തുറന്നതും ക്രിസ്റ്റലൈന്‍ രൂപത്തിലുള്ളതുമായ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ശാസ്ത്രശാഖയായ 'രെട്ടിക്കുലാര്‍ കെമിസ്ട്രി' (Reticular Chemistry) എന്ന പുതിയൊരു മേഖലക്ക് തന്നെ തുടക്കം കുറിച്ചതിലൂടെയാണ് ഡോ. ഉമര്‍ യാഗി ലോകശ്രദ്ധ നേടിയത്.

ലോഹ അയോണുകളെ ഓര്‍ഗാനിക് ലിങ്കറുകള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച് രൂപപ്പെടുത്തുന്ന സൂക്ഷ്മ സുഷിരങ്ങളുള്ള ക്രിസ്റ്റലൈന്‍ വസ്തുക്കളാണ് MOF. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, വാതകങ്ങളെയും മറ്റ് രാസവസ്തുക്കളെയും സംഭരിക്കാനും, വേര്‍തിരിക്കാനും, പുറത്തുവിടാനും കഴിയും എന്നതാണ്. യാഗിയുടെ ഈ കണ്ടുപിടിത്തം, ലോകം നേരിടുന്ന സുപ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ്.

മരുഭൂമിയിലെ അന്തരീക്ഷത്തില്‍ നിന്ന് പോലും ജലം ശേഖരിക്കാന്‍ കഴിയുന്ന എം.ഒ.എഫുകള്‍ അദ്ദേഹം വികസിപ്പിച്ചു. ഇത് ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ കാര്യക്ഷമമായി പിടിച്ചെടുക്കാനും സംഭരിക്കാനും എം.ഒ.എഫിന് കഴിയും. ഇത് കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും.
ഹൈഡ്രജന്‍ പോലുള്ള വാതകങ്ങളെ സുരക്ഷിതമായി സംഭരിക്കുന്നതിനും ഇന്ധന സെല്ലുകള്‍ക്ക് ആവശ്യമായ ക്ലീന്‍ എനര്‍ജി സാങ്കേതികവിദ്യകള്‍ക്കും എം.ഒ.എഫുകളും അദ്ദേഹം കണ്ടുപിടിച്ച കവലന്റ് ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളും ഉപയോഗപ്രദമാണ്.
മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകള്‍ കണ്ടെത്തിയ ഈ നേട്ടം, വ്യാവസായിക-ശാസ്ത്രീയ പ്രയോഗങ്ങള്‍ക്കായി വിശാലമായ സാധ്യതകള്‍ തുറന്നിടുകയും, മെറ്റീരിയല്‍സ് സയന്‍സിലും സിന്തറ്റിക് രസതന്ത്രത്തിലും ഗുണപരമായ ഒരു മാറ്റത്തിന് സംഭാവന നല്‍കുകയും ചെയ്തതായി അക്കാദമി ഊന്നിപ്പറഞ്ഞു.

അഭയാര്‍ഥി കുടുംബത്തില്‍നിന്ന് ലോകവേദിയിലേക്ക്

1965-ല്‍ ജോര്‍ദാനിലെ അമ്മാനില്‍ ഫലസ്തീന്‍ അഭയാര്‍ഥി കുടുംബത്തിലാണ് ഉമര്‍ യാഗി ജനിച്ചത്. ദാരിദ്ര്യത്തിലും ജലക്ഷാമത്തിന്റെ കഷ്ടപ്പാടുകളിലുമായിരുന്നു ബാല്യം. ഒരു മുറി വീട്ടില്‍നിന്ന് തുടങ്ങി ലോകത്തിന്റെ നെറുകയിലേക്ക് അദ്ദേഹം നടന്നുകയറിയത് അര്‍പ്പണബോധത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. യു.എസിലേക്ക് കുടിയേറിയ ശേഷം പലചരക്ക് കടയിലെ ജോലിയും തറ തുടക്കലുമൊക്കെ ചെയ്താണ് അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കിയത്.

സൗദി പൗരത്വവും അംഗീകാരങ്ങളും

നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ക്ക് അര്‍ഹനായ ഡോ. യാഗിക്ക് 2021-ലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി, ലോകോത്തര പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സൗദി നേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ പൗരത്വം.
2015ല്‍ ശാസ്ത്രത്തിനുള്ള കിംഗ് ഫൈസല്‍ അന്താരാഷ്ട്ര പുരസ്‌കാരവും
2018ല്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരവും അദ്ദേഹം നേടി.

കൂടാതെ, കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ (KACST) ഉപദേഷ്ടാവായും റിസര്‍ച്ച്, ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ അതോറിറ്റി (RDIA) ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.
അറബ് ലോകത്ത് നിന്ന് രസതന്ത്രത്തിനുള്ള നോബേല്‍ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞനായ അഹമ്മദ് സെവയില്‍ ആയിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ രാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ സാധിക്കുന്ന ഫെംറ്റോകെമിസ്ട്രി കണ്ടെത്തിയതിനാണ് 1999-ല്‍ അദ്ദേഹത്തിന് നോബേല്‍ ലഭിച്ചത്. ഇത് ആറ്റങ്ങളുടെയും തന്മാത്രകളുടെയും ചലനങ്ങളെക്കുറിച്ച നമ്മുടെ ധാരണയില്‍ വിപ്ലവം സൃഷ്ടിച്ചു.

ഡോ. ഉമര്‍ ബിന്‍ യൂനുസ് യാഗിയുടെ നോബേല്‍ നേട്ടം, അറബ് ലോകത്തെ യുവ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനമേകുന്നതും, ആഗോള ശാസ്ത്ര ഗവേഷണ ഭൂപടത്തില്‍ സൗദി അറേബ്യയുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുന്നതുമാണ്.

Photo Photo

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026