വാഷിംഗ്്ടണ്‍: 142 ബില്യണ്‍ ഡോളര്‍ (ഏകദേശം 11.9 ലക്ഷം കോടി രൂപ) മുടക്കി ലോകത്തിലെ ഏറ്റവും വിലയേറിയ 48 എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ. അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണില്‍ ഈ നീക്കം വേഗത്തില്‍ പുരോഗമിക്കുന്നുവെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ഇടപാട് യാഥാര്‍ത്ഥ്യമായാല്‍, അഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് സ്വന്തമാക്കുന്ന ആദ്യത്തെ അറബ് രാജ്യമായി സൗദി അറേബ്യ മാറും. അതോടെ, നിലവില്‍ മിഡില്‍ ഈസ്റ്റില്‍ എഫ്-35 പ്രവര്‍ത്തിപ്പിക്കുന്ന ഏക രാജ്യം എന്ന ഇസ്രായേലിന്റെ പദവി നഷ്ടമാകും. ഈ വര്‍ഷം മേയില്‍ തന്നെ, യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയുമായി 142 ബില്യണ്‍ ഡോളറിന്റെ ബൃഹത്തായ ആയുധ കരാറിന് അംഗീകാരം നല്‍കിയിരുന്നു.
തുടക്കത്തില്‍ എഫ്-35 ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും, നിലവില്‍ പ്രതിരോധ സെക്രട്ടറി തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ട്രംപിന്റെ ഒപ്പും കോണ്‍ഗ്രസ് അറിയിപ്പും ലഭിക്കുന്നതോടെ ഇടപാടില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 2017-ല്‍ 48 എഫ്-35-കള്‍ക്കായി സൗദി ഔദ്യോഗികമായി അപേക്ഷ നല്‍കിയിരുന്നു. ഇസ്രായേലിന്റെ സൈനിക മേധാവിത്തം നഷ്ടപ്പെടുമെന്ന ആശങ്ക കാരണം അമേരിക്ക അന്ന് മടിച്ചുനിന്നെങ്കിലും നിലവില്‍ ഈ നിലപാട് മാറിയിരിക്കുകയാണ്.
സൗദി-ഇസ്രായേല്‍ സാധാരണീകരണ കരാറുമായി ബന്ധപ്പെടുത്തിയാണ് വാഷിംഗ്ടണ്‍ ഈ ഇടപാട് മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അബ്രഹാം അക്കോര്‍ഡിന്റെ ഭാഗമായി 2023-ല്‍ പരാജയപ്പെട്ട ശ്രമം ട്രംപ് വീണ്ടും സജീവമാക്കുകയാണ്. യു.എസ്. നിയമപ്രകാരം ഇസ്രായേലിന്റെ സൈനിക മേധാവിത്തം നഷ്ടപ്പെടുത്തരുതെന്നത് അമേരിക്കയുടെ ബാധ്യതയാണ്. അതിനാല്‍, ഇസ്രായേല്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്:
സൗദിക്ക് നല്‍കുന്ന എഫ്-35-കളില്‍ ബ്ലോക്ക്-4 അപ്‌ഗ്രേഡ് ഒഴിവാക്കുക എന്നതാണ് ഒരു നിര്‍ദേശം. റഷ്യ, ചൈന, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സാങ്കേതികവിദ്യ ചോര്‍ന്നേക്കുമെന്ന ആശങ്കയും ഇസ്രായേല്‍ പങ്കുവെക്കുന്നു.
നിലവില്‍, എഫ്-15എസ്എ, എഫ്-15എസ്ആര്‍, യൂറോഫൈറ്റര്‍ ടൈഫൂണ്‍, പനാവിയ ടോര്‍ണാഡോ തുടങ്ങിയ അത്യാധുനിക വിമാനങ്ങള്‍ റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ ഭാഗമാണ്. എഫ്-35 എത്തുന്നതോടെ പ്രാദേശിക ഭീഷണികള്‍ക്കെതിരെ സൗദിയുടെ പ്രതിരോധ ശേഷി ഇരട്ടിയാകും.
Related News