l o a d i n g

ഗൾഫ്

സൗദിയില്‍ കരകൗശല ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 24, 2026

റിയാദ്- സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ടമനുസരിച്ച്, കരകൗശല ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനോ അവയുടെ മാതൃകകള്‍ നിര്‍മ്മിക്കുന്നതിനോ കര്‍ശനമായ നിരോധം ഏര്‍പ്പെടുത്തി. പുതിയ നിയമം നടപ്പാക്കുന്ന തീയതി മുതല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് കരകൗശല വിദഗ്ധര്‍ക്ക് ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ ഹെറിറ്റേജ് അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും കരകൗശല വസ്തുക്കളുടെ പട്ടിക തയ്യാറാക്കി അംഗീകാരത്തിനായി സാംസ്‌കാരിക മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുള്ള സമ്മേളനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കരകൗശല വിദഗ്ധര്‍ പാലിക്കേണ്ട നിയമങ്ങളും ഈ നിയന്ത്രണങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

ഹെറിറ്റേജ് അതോറിറ്റിയും സാംസ്‌കാരിക മന്ത്രാലയവും ഏകോപിപ്പിച്ച് കരകൗശല വിദഗ്ധരുടെ ദേശീയ രജിസ്റ്റര്‍ വികസിപ്പിക്കുകയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും ചെയ്യും. ഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിനായി ഉപകരണങ്ങള്‍ക്കും സാമഗ്രികള്‍ക്കും പ്രത്യേക നാമനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം അന്താരാഷ്ട്ര വിപണന സാധ്യതകള്‍ സജീവമാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു. കരകൗശല വിദഗ്ധര്‍ക്ക് ആവശ്യമായ പരിശീലനം, യോഗ്യത നിര്‍ണ്ണയം, വര്‍ഗ്ഗീകരണം എന്നിവക്കുള്ള കരട് ചട്ടങ്ങളും വിജ്ഞാന കൈമാറ്റ പരിപാടികളും അതോറിറ്റി തയ്യാറാക്കും. കൂടാതെ, ദേശീയ സംരംഭങ്ങള്‍ നടപ്പിലാക്കുക, കരകൗശല സ്രോതസ്സുകള്‍ ഡോക്യുമെന്റ് ചെയ്യുക, സ്മരണികകള്‍ നല്‍കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയും അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.

ദേശീയ രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കരകൗശല ലൈസന്‍സ് നേടുന്നതിനും ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്കനുസൃതമായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അതോറിറ്റിയില്‍നിന്ന് ലൈസന്‍സ് ലഭിക്കാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ പാടുള്ളതല്ല. ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷകന്‍ നിര്‍ബന്ധമായും ദേശീയ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കണം. ലൈസന്‍സിന്റെ കാലാവധിയും തരങ്ങളും അതോറിറ്റി തീരുമാനിക്കും, കൂടാതെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നവര്‍ മന്ത്രാലയം അംഗീകരിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കരകൗശല ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനോ അവയുടെ വ്യാജ മാതൃകകള്‍ നിര്‍മ്മിക്കുന്നതിനോ അനുവാദമില്ല.

നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ക്കായി പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ മന്ത്രാലയത്തിന് അധികാരമുണ്ട്. നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിനും ശിക്ഷകള്‍ നടപ്പിലാക്കുന്നതിനുമായി ഒരു നിയമ ഉപദേഷ്ടാവും കരകൗശല വിദഗ്ധനും ഉള്‍പ്പെടെ മൂന്നംഗ സമിതിയെ മന്ത്രി നിയോഗിക്കും. ഈ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. സമിതിയുടെ തീരുമാനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിക്കാവുന്നതാണ്.

നിയമലംഘനങ്ങള്‍ തിരുത്തുന്നതിനായി ചട്ടങ്ങളില്‍ പറയുന്ന നിശ്ചിത സമയം അനുവദിക്കും. ഈ കാലയളവിനുള്ളില്‍ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ 20,000 റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മറ്റ് കര്‍ശന നടപടികളോ നേരിടേണ്ടി വരും. ആനുകൂല്യങ്ങള്‍ റദ്ദാക്കുക, അഞ്ച് വര്‍ഷം വരെ ദേശീയ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യുക, ഒരു വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുക, അല്ലെങ്കില്‍ സ്ഥാപനം സ്ഥിരമായോ താല്‍ക്കാലികമായോ അടച്ചുപൂട്ടുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026