റിയാദ്: സൗദി അറേബ്യയില്‍ താമസ, തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 18,200 പേരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായത്.
പിടിയിലായവരില്‍ ഭൂരിഭാഗവും താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. താമസ നിയമ ലംഘനം 11,442 പേരും അതിര്‍ത്തി സുരക്ഷാ ലംഘനത്തിന് 3,931 പേരും തൊഴില്‍ നിയമ ലംഘനത്തിന് 2,827 പേരുമാണ് പിടിയിലായത്.
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ 1,762 പേരില്‍ 53 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരും, 46 ശതമാനം പേര്‍ യമനികളുമാണ്. ബാക്കി ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കൂടാതെ, സൗദിയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 46 പേരെയും, നിയമലംഘകര്‍ക്ക് യാത്രാസൗകര്യവും അഭയവും നല്‍കിയ 11 പേരെയും അധികൃതര്‍ പിടികൂടി.
Related News