l o a d i n g

ഗൾഫ്

*FLASHNEWS* സൗദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ പുതിയ നിയന്ത്രണങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 31, 2026


റിയാദ്- സൗദി അറേബ്യയിലെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ് മേഖലയില്‍ സുതാര്യത ഉറപ്പാക്കുന്നതിനും സേവനങ്ങളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ വരുന്നു. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഓഡിറ്റേഴ്‌സ് ആന്‍ഡ് അക്കൗണ്ടന്റ്‌സ് ആണ് സെക്യൂരിറ്റീസ് ഇതര സാമ്പത്തിക കണ്‍സള്‍ട്ടിംഗ് പ്രൊഫഷന്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടങ്ങള്‍ അംഗീകരിച്ചത്.

ലൈസന്‍സിംഗും യോഗ്യതാ മാനദണ്ഡങ്ങളും

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. നിലവില്‍ അംഗീകൃത ലൈസന്‍സുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് സെക്യൂരിറ്റി ഇതര സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. ലൈസന്‍സിനായി അപേക്ഷിക്കുന്ന വ്യക്തി പൂര്‍ണ യോഗ്യതയുള്ള സൗദി പൗരനായിരിക്കണം. അക്കൗണ്ടിംഗ്, ഫിനാന്‍സ് അല്ലെങ്കില്‍ അതോറിറ്റി അംഗീകരിച്ച തത്തുല്യമായ വിഷയങ്ങളില്‍ ബിരുദമോ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ് അല്ലെങ്കില്‍ ഫിനാന്‍സ് വിഷയങ്ങളില്‍ കുറഞ്ഞത് 91 മണിക്കൂര്‍ പഠനം പൂര്‍ത്തിയാക്കിയ ഡിപ്ലോമക്കാര്‍ക്കും ലൈസന്‍സിന് അര്‍ഹതയുണ്ട്. കൂടാതെ ഓഡിറ്റിംഗ് അല്ലെങ്കില്‍ അക്കൗണ്ടിംഗ് മേഖലയില്‍ സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. വിശ്വാസവഞ്ചനയോ മാനഹാനിയോ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടാത്തവരായിരിക്കണം അപേക്ഷകര്‍.

രജിസ്ട്രേഷനും അപേക്ഷാ നടപടിക്രമങ്ങളും

യോഗ്യരായ വ്യക്തികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അതോറിറ്റി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കും. അപേക്ഷകന്റെ പേര്, ഐഡി നമ്പര്‍, ലൈസന്‍സ് നമ്പര്‍, കാലാവധി തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തും. അതോറിറ്റി നിശ്ചയിച്ചിട്ടുള്ള ഫോമുകള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിച്ച് എല്ലാ രേഖകളും കൃത്യമാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതോറിറ്റി തീരുമാനം അറിയിക്കും. എന്തെങ്കിലും രേഖകള്‍ കുറവാണെങ്കില്‍ നിശ്ചിത സമയത്തിനുള്ളില്‍ അവ ഹാജരാക്കണം, അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും. ലൈസന്‍സ് അപേക്ഷ നിരസിക്കപ്പെട്ടാല്‍ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ അഡ്മിനിസ്ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അപേക്ഷകര്‍ക്ക് അവകാശമുണ്ട്. ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിന് കുറഞ്ഞത് 90 ദിവസത്തിന് മുന്‍പെങ്കിലും അത് പുതുക്കുന്നതിനായി അപേക്ഷ നല്‍കേണ്ടതാണ്.

കണ്‍സള്‍ട്ടന്റുമാരുടെ ഉത്തരവാദിത്തങ്ങള്‍

ലൈസന്‍സ് ലഭിക്കുന്ന വ്യക്തികള്‍ അതോറിറ്റിയുടെ എല്ലാ നിയമങ്ങളും തീരുമാനങ്ങളും കര്‍ശനമായി പാലിക്കാന്‍ ബാധ്യസ്ഥരാണ്. തയാറാക്കുന്ന റിപ്പോര്‍ട്ടുകളും മറ്റ് രേഖകളും കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും സുരക്ഷിതമായി സൂക്ഷിക്കണം. പ്രൊഫഷണല്‍ ജോലികള്‍ ലൈസന്‍സി നേരിട്ട് തന്നെ നിര്‍വഹിക്കേണ്ടതാണ്, ഒപ്പിടാനുള്ള അധികാരം മറ്റൊരാള്‍ക്ക് കൈമാറാന്‍ പാടില്ല. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ നല്‍കുന്നത് ഗുരുതരമായ നിയമലംഘനമാണ്. റിപ്പോര്‍ട്ടുകളില്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കണം. ഇമെയില്‍ വിലാസമോ മറ്റ് കോണ്‍ടാക്റ്റ് വിവരങ്ങളോ മാറുകയാണെങ്കില്‍ 30 ദിവസത്തിനുള്ളില്‍ അതോറിറ്റിയെ വിവരം അറിയിക്കണം. ഓരോ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴും തങ്ങള്‍ നല്‍കിയ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

നിയമലംഘനങ്ങളും ശിക്ഷാനടപടികളും

നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് താക്കീത് നല്‍കുക, ഒരു വര്‍ഷം വരെ തൊഴില്‍ ചെയ്യുന്നതില്‍നിന്ന് വിലക്കുക, ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കുക എന്നിവയാണ് പ്രധാന ശിക്ഷകള്‍. മൂന്ന് വിദഗ്ധ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക സമിതിയാണ് നിയമലംഘനങ്ങള്‍ പരിശോധിക്കുന്നത്. സമിതിയുടെ തീരുമാനം അന്തിമമാണെങ്കിലും ഇതിനെതിരെ അഡ്മിനിസ്ട്രേറ്റീവ് കോടതിയെ സമീപിക്കാവുന്നതാണ്. ലൈസന്‍സ് റദ്ദാക്കപ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി വീണ്ടും ലൈസന്‍സിനായി അപേക്ഷിക്കാന്‍ സാധിക്കും. ഒരു പ്രൊഫഷണല്‍ കമ്പനിയിലെ പങ്കാളിക്ക് വിലക്ക് നേരിട്ടാല്‍, നിലവിലുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിന് ബാക്കി പങ്കാളികള്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കണം.

Latest News

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
August 2, 2026
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു
August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി
August 1, 2026
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്
August 1, 2026
 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20): നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം
August 1, 2026
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്
August 1, 2026
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം
August 1, 2026
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി
August 1, 2026